Saturday, November 05, 2016

ആൽകെമിസ്റ്റ്; അർപ്പണബോധത്തിന്റെ വിജയം


  എത്രയെത്ര പേർ ഈ വഴി മക്കയിലേക്ക് കടന്നു പോയി. ചിലർ പണക്കാരായിരുന്നു. അവർക്ക് ഒട്ടകങ്ങളും പരിചാരകരും ഉണ്ടായിരുന്നു. പക്ഷെ, കൂടുതൽ പേരും സാധാരണക്കാരായിരുന്നു. ചിലര് എന്നേക്കാൾ ദരിദ്രർ.
  പോയവരെല്ലാം സംതൃപ്തരായി തിരിച്ചു വന്നു. അവനവന്റെ വീട്ടു വാതിൽക്കൽ ഹജ്ജിനു പോയിവന്നതിന്റെ ലക്ഷണമായി മുദ്രകളും പതിച്ചുവെച്ചു. അവരിലൊരാൾ, ഒരു ചെരിപ്പുകുത്തി, എന്നോട് പറയുകയുണ്ടായി, മക്കയിലെത്താൻ ക്ഷീണമെന്തന്നറിയാതെ ഒരു കൊല്ലം മുഴുവൻ അയാൾ മരുഭൂമിയിൽക്കൂടി നടക്കുകയുണ്ടായെന്ന് . പക്ഷെ, തിരിച്ചുവന്ന് ഈ പട്ടണത്തിൽകൂടി തന്റെ കച്ചവടത്തിനു വേണ്ട തുകലും തേടി നടക്കുമ്പോൾ കാലുകുഴഞ്ഞ് തളർന്നു പോകുന്നുപോലും."
 "ആട്ടെ നിങ്ങൾക്കും ഹജ്ജിനു പോയ്‌ക്കൂടെ? ഇപ്പോൾ  തടസ്സമൊന്നുമില്ലല്ലോ?"
"തടസ്സമുണ്ടെന്ന് ആരു പറഞ്ഞു?" അവന്റെ ചോദ്യത്തിന് അയാൾ പെട്ടന്നുത്തരം പറഞ്ഞു: "അങ്ങിനെയൊരു പ്രതീക്ഷ......അതാണ് നിത്യ ജീവിതത്തിലെ മടുപ്പകറ്റുന്നത്. ഈ കടയും ഇവിടെയുള്ള ചില്ലുപാത്രങ്ങളും ഒരേ ഭോജനശാലയിൽനിന്ന് എന്നും ഒരേ മട്ടിലുള്ള ആഹാരവും. ഒരു പുതുമയും മാറ്റവുമില്ലാതെ കടന്നു പോകുന്ന ദിവസങ്ങൾ. എന്നാലും എന്റെ മനസ്സിൽ ഉത്സാഹത്തിന്റെ ഒരു തിരി കെടാതെ കത്തുന്നു. എന്നെങ്കിലുമൊരിക്കൽ ഞാൻ നടത്താൻ പോകുന്ന ഹജ്ജ് യാത്ര. ആ സ്വപ്നവും നിറവേറിക്കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ബാക്കിയെന്തുണ്ട്? അന്തമില്ലാത്ത വിരസത മാത്രം." (ആൽകെമിസ്റ്റ് പേജ് 71-72)


     ഓരോ സ്വപ്നവും, പ്രതീക്ഷകളുമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ലക്‌ഷ്യം ഇല്ലാത്തവന്, സ്വപ്നം ഇല്ലാത്തവന് ജീവിതത്തിനു എന്തുരസമാണുള്ളത്.പ്രവാസിയെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ പിടിച്ചു നിര്‍ത്തുന്നത് അവന്‍റെ കുറെ സ്വപ്നങ്ങളാണ്. സ്വന്തമായി ഒരു വീട് വെക്കാനുള്ള ആഗ്രഹത്തോട് കൂടെ മരുഭൂമിയില്‍ പറന്നിറങ്ങിയവന്‍   ആ ലകഷ്യ പൂര്‍ത്തീകരണത്തിനു എന്ത് തടസ്സങ്ങള്‍ ഉണ്ടായാലും അതിനെ തരണം ചെയ്തു മുന്നോട്ട്പോകാനുള്ള മനക്കരുത്തും,തന്റേടവും കാണിക്കുന്നു.എന്നാലും എല്ലാ സ്വപ്നങ്ങളും പുലര്‍ന്നുകൊള്ളണമെന്നില്ല.

      ഈജിപ്തിലെ പിരമിഡിനടുത്തുള്ള  നിധിയും തേടി പോയ സാന്റിയാഗോ എന്ന ബാലന്‍ തന്‍റെ ലക്‌ഷ്യം പൂര്‍ത്തീകരിച്ച് സന്തോഷത്തോടെ തിരിച്ചു വരുന്ന കഥ പറഞ്ഞു തരുന്നു നമുക്ക്  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച് രമാ മേനോൻ വിവർത്തനം ചെയ്ത ലോക പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ ആല്‍കമിസ്റ്റ് എന്ന നോവല്‍. ഓരോ തവണ പ്രതിസന്ധികളെ കണ്ടു മുട്ടുമ്പോഴും തന്‍റെ ലക്‌ഷ്യം മറക്കാതെ മുന്നോട്ടു ഗമിക്കുന്നു ഒരിടയബാലൻ. നാം ഒരു കാര്യത്തിനു മുന്നിട്ടിറങ്ങിയാല്‍ പ്രകൃതി പോലും നമുക്ക് കൂട്ടിനുണ്ടാകും എന്ന വലിയ പാഠം നമുക്ക് ഇതിലൂടെ നൽകുന്നു നോവലിസ്റ്റ്.

     ഓരോ തവണ പ്രതിസന്ധികളെ നേരിടുമ്പോഴും എല്ലാം മതിയാക്കി നാട്ടിലേക്കു തിരിച്ചുപോയി ആടുകളെ മേയ്ക്കുക എന്ന പഴയ പണി തന്നെ തുടർന്നാലോ എന്ന് ആലോചിക്കുന്നുണ്ട് സാന്റിയാഗോ എന്ന ബാലൻ. പക്ഷെ, പ്രകൃതിയിൽ നിന്നും കണ്ടു മുട്ടുന്ന ചില നിമിത്തങ്ങൾ അവനെ ലക്ഷ്യ സ്ഥാനത്തേക്ക് തെളിക്കുന്നു. അചഞ്ചലമായ മനസ്സ് എന്തും നേരിടാനുള്ള ആത്മവിശ്വാസം അതാണ് ഒരു മനുഷ്യനെ ഇടക്ക് പതറിപ്പോകാതെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുന്നത്‌. ആടുകളെ വിറ്റു കിട്ടിയ കാശുമായി ഈജിപ്തിലെ പിരമിഡിനടുത്തുള്ള നിധിയും തേടി പുറപ്പെട്ട ബാലൻ ഇടയിൽ വെച്ചു കാശു മുഴുവനും നഷ്ടപ്പെടുന്നു. അപരിചിതമായ നാട്, പരിചിതമില്ലാത്ത ഭാഷ. ആരും ഒരു തിരിച്ചുപോക്കിനു ആഗ്രഹിക്കുന്ന സമയം. തിരിച്ചു തന്റെ നാട്ടിലെത്താൻ വെറും രണ്ടുമണിക്കൂർ മാത്രം. പക്ഷെ താൻ സ്വപ്നത്തിൽ കണ്ട പിരമിഡിനടുത്തെത്താൻ കാടുകളും, മേടുകളും താണ്ടി ദിസങ്ങളോളം യാത്ര ചെയ്യണം.എന്നിട്ടും പതറാതെ ഒരു ചില്ലു പാത്ര കടയിൽ ജോലിക്കു നിൽക്കുന്നു. അവരുടെ ഇടയിൽ ഭാഷ ഒരു പ്രശ്നമായിരുന്നു എങ്കിലും അതൊരു പ്രശ്നമായിരുന്നില്ല. "വാക്കുകളെ ആധാരമാക്കേണ്ടതില്ലാത്ത ഭാഷയും" ഉണ്ടെന്നു പറഞ്ഞു സ്വയം സമാധാനിക്കുന്നുണ്ട് അവൻ.

പതിനൊന്നു മാസത്തെ ജോലിക്കിടയിൽ അവനും, കടക്കാരനും ഒരുപാട് അടുത്തു. ആ കടയും, കടക്കാരനും സ്വന്തമാണെന്നു തോന്നാൻ തുടങ്ങിയിരുന്നു, പക്ഷെ തന്റെ നിയോഗം ഇതെല്ലെന്നു തിരിച്ചറിവിൽ നിന്നും കടക്കാരനോട് പോലും യാത്ര പറയാതെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങുകയാണ്.

     പിന്നീട് വിശാലമായ മരുഭൂമിയിലൂടെ ദീർഘമായ യാത്രയായിരുന്നു. ഒരു സംഘത്തോടൊപ്പം. അവിടെയും തന്റെ ലക്ഷ്യത്തിനു മുന്നിൽ വിലങ്ങുതടിയായി ഒരുപാടുകാര്യങ്ങൾ വന്നു നിൽക്കുന്നു. അവിടെ രണ്ടു ഗോത്രങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നു. ഒരിഞ്ചു മുന്നോട്ട് പോകാൻ കഴിയാത്ത വിധത്തിൽ. മരുഭൂമിയിലെ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാൻ പറ്റില്ല. ഗോത്ര തലവന്റെ വാക്ക് അതാണ് സൂചിപ്പിക്കുന്നത്." യുദ്ധം തുടർന്നു പോകാനാണ് സാധ്യത, ഒരു പക്ഷെ വർഷങ്ങളോളം." അപ്പോഴും പഴയ രാജാവ് പറഞ്ഞ വാക്കുകൾ അവൻ ഓർക്കും,"മനസ്സിൽ തട്ടി മോഹിച്ചാൽ അതു നടക്കാതെ വരില്ല. ഈ പ്രപഞ്ചം മുഴുവനും ആ ഒരു കാര്യ സാധ്യത്തിനായി സഹായത്തിനെത്തും."

    മരുഭൂമിയുടെ മണമുള്ള "ലവന്റർ" കാറ്റു ആഞ്ഞു വീശി. അതിൽ ഒരു പ്രണയം പൂത്തുലഞ്ഞു. അങ്ങകലെ തന്റെ കുടിലിൽ നിന്നും വെള്ളം കോരൻ വന്ന ഫാത്തിമയുമായി. നീണ്ടു പോകുന്ന യുദ്ധങ്ങൾ, ദിവസങ്ങളുടെ വിരസത മാറ്റാൻ  ഫാത്തിമയുടെ സാന്നിധ്യമായിരുന്നു അവന്റെ ഏക ആശ്രയം.
"ഇനിയും ഒരിടയനായിത്തന്നെ കാലം കഴിക്കാം. താൻ തേടിയിറങ്ങിയ എങ്ങോ കിടക്കുന്ന നിധിയേക്കാൾ എത്രയോ വിലയുള്ളതാണ് മുമ്പിൽ നിൽക്കുന്ന ഫാത്തിമ." മനസ്സ് മന്ത്രിക്കുന്നു.പക്ഷെ അവൾക്കിഷ്ട്ടം സാഹസികനെയായിരുന്നു. അതവളുടെ വാക്കുകളിൽനിന്നും വ്യക്തവുമാണ്, "യാത്ര തുടരൂ.....ലക്ഷ്യത്തിലെത്തിച്ചേരുംവരെ മുമ്പോട്ടു പോകൂ...... യുദ്ധം അവസാനിച്ചാലേ യാത്ര തുടരാൻ പറ്റൂ എങ്കിൽ അങ്ങനെ.....അല്ല അത്രയും കാലം കാത്തുനിൽക്കാൻ വയ്യ എങ്കിൽ ഇപ്പോൾ തന്നെ....കാറ്റിന്റെ ഗതിക്കനുസരിച്ച് മണൽക്കൂനകളുടെ സ്ഥാനവും,ഭാവവും മാറും....പക്ഷെ, ഈ മരുഭൂമിക്ക് ഒരു കാലത്തും മാറ്റമില്ല....എന്നും ഒരുപോലെ തന്നെ.അതുപോലെയായിരിക്കും നമ്മുടെ പ്രണയവും...."

 അവസാനം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയത് താൻ സ്വപ്നത്തിൽ കണ്ട പിരമിഡിനടുത്ത് എത്തുന്നു ആബാലൻ. "ആൽകെമിസ്റ്റ്"  അർപ്പണബോധത്തിന്റെയും, മനസ്സാനിധ്യത്തിന്റെയും വിജയമാണ് എന്ന് പറയാതെ വയ്യ.


Saturday, May 28, 2016

കരയിപ്പിച്ച ഉത്തരം



إنتشر مؤخرًا بمواقع التواصل الإجتماعي صورة لإجابة أحد التلاميذ في إمتحان مادة اللغة العربيةللصف الخامس الإبتدائي بإدارة الشيخ زويد التعليمية ، حيث جاء السؤال في موضوع التعبير يطلب الكتابة عن الأم وفضلها على الأبناء، وجاءت إجابة الطالب على هذا السؤال موجزة ومعبرة جدًا، فأجاب في جملة واحد قائلًا “أمي ماتت ومات معها كل شئ”، كنوع من وفاء الطالب لوالدته والتي توفت في ثورة 25 يناير، وإنتشرت هذه الإجابة من التلميذ إنتشارًا كبيرًا بمواقع التواصل الإجتماعي، ليتفاعل معها الكثيرين، ويطالبون بضرورة أن يحصل الطالب على الدرجة النهائية على هذه الإجابة التي تحمل الكثير من الألم والحزن.
ومن جهتها أكدت وزارة التربية والتعليم أنه سيتم تكريم الطالب “محمد عبد الكريم” وهو تلميذ بالصف الخامس الإبتدائي، عل هذه الإجابة المعبره، حيث صرح وكيل وزارة التربية والتعليم بمحافظة شمال سيناء، الدكتور “عادل عبد المنعم”، أن الوزارة ستقوم بتكريم التلميذ كنوع من الدعم النفسي والإنساني له، بعد الموجة الكبيرة من التعاطف من قبل المصريين مع إجابة الطالب .
وقد دفعت إجابة الطالب المؤثره مصحح المادة أن يعطية 11 درجة من 14، بعد أن أثرت إجابته على كافة المعلمين وأثارت بكاء البعض منهم .
    നിങ്ങൾ അറിയുമോ അഞ്ചാം ക്ലാസ്സുകാരനായ മുഹമ്മദ്‌ അബ്ദുൽ കരീം എന്ന പതിനൊന്നു കാരനെ ഈജിപ്ത് വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി ആദരിക്കാൻ തീരുമാനിച്ചു. ഈ കഴിഞ്ഞ മാർച്ച്‌ മാസത്തിൽ നടന്ന വാർഷിക പരീക്ഷയിൽ ഒരുചോദ്യത്തിന്റെ മറുപടി എഴുതിയതിനായിരുന്നു അഭിനന്ദനം.

    ചോദ്യം ഇതായിരുന്നു, ഉമ്മ (അമ്മ ) യെ കുറിച്ച് രണ്ടു വാക്ക് എഴുതുക. 2011 ജനുവരി 25 ന് പക്ഷാഘാതം പിടിപെട്ട് മരണപ്പെട്ടുപോയ ഉമ്മയുടെ രൂപം അവന്റെ മനസ്സിലൂടെ കടന്നുപോയി. ഉമ്മയുടെ ലാളന നഷ്ടപ്പെട്ട പതിനൊന്നുകാരൻ തന്റെ മനോവേദന മുഴുവനും തന്റെ ഉത്തരപ്പേപ്പറിൽ പകർത്തിയത് ഇങ്ങിനെ,

                   "എന്റെ ഉമ്മ മരണപ്പെട്ടു. കൂടെ എല്ലാം അസ്തമിച്ചു."

 പതിനാലു മാർക്കായിരുന്ന ഈ ഉത്തരത്തിന് അതികൃതർ പതിനൊന്നു മാർക്ക് കൊടുക്കുകയും ചെയ്തു. 
പല അധ്യാപകരെയും ഈ ആൻസർ കരയിപ്പിച്ചു കളഞ്ഞു.

ANSWER PEPAR
MUHAMMAD ABDUL KAREEM


  • മാതാവിന്റെ കാലിനടിയിലാണ് സ്വർഗ്ഗം, മുഹമ്മദ്‌ നബി (സ).
  • ലോകത്ത് ഏറ്റവും കൂടുതൽ വിളിക്കപ്പെടുന്ന നാമം "ഉമ്മ" എന്നാണ്. ഖലീൽ ജിബ്രാൻ. 

         ഒരു കവിയുടെ വാക്ക് എത്ര പ്രസക്തം,

ഉമ്മയെന്ന വിളി കേട്ടാൽ ഉലയാത്തൊരുമ്മയില്ല 
ഇത്രമേൽ ആർദ്രമാം വിളി മറ്റേതുമില്ല 
എത്ര വിരലുചേർത്തടച്ചാലുമമ്മ 
അമ്മേ..... എന്ന വിളി കേൾക്കാതിരിക്കില്ല, ഉമ്മ 

Tuesday, April 26, 2016

സ്നേഹ സവാരി

   


   നിങ്ങൾ കേട്ടിട്ടുണ്ടോ സ്നേഹിക്കാൻ ഒരു കാമ്പയിൻ. തീർത്തും വ്യത്യസ്തമായ  കാമ്പയിൻ അല്ലെ. "സൌഹൃദങ്ങളുടെ നൊസ്റ്റാൾജിയ" എന്ന തലക്കെട്ടിൽ GCC യിലെ മുഴുവൻ രാഷ്ട്രങ്ങളിലും RSC സ്നേഹ കാമ്പയിൻ നടക്കുന്നു. പണ്ടെപ്പോഴോ നഷ്ടപ്പെട്ടു പോയ സ്നേഹത്തെ തിരിച്ചുപിടിക്കാൻ ഒരു എളിയ ശ്രമം. സ്നേഹത്തിന്റെ ഒരു കുട്ടിക്കലമുണ്ടയിരുന്നില്ലേ നമുക്ക്,,,,ആരാന്റെ പറമ്പിൽ നിന്നും എറിഞ്ഞ് കൊണ്ടുവന്ന ഒരു  മാങ്ങ രണ്ടും, മൂന്നും പേർ കടിച്ചു തിന്നത് ഓർക്കുന്നില്ലേ.അപ്പോൾ ഒരാളുടെ തുപ്പുനീർ മറ്റൊരാൾക്ക്‌ പ്രശ്നമായിരുന്നില്ല. മഴ പെയ്യുമ്പോൾ ശരിക്കും കുളിര് അനുഭവിച്ചത് നമ്മുടെ മനസ്സകങ്ങളിലായിരുന്നില്ലേ.ചെറിയ മീനുകളെ പിടിക്കാനുള്ള വ്യഗ്രതയിൽ സ്കൂൾ ബുക്ക്‌ വലിച്ചെറിഞ്ഞ് അമ്മയെയും, ഉമ്മയെയും കാണാതെ എവിടെയോ വെച്ച തോർത്ത്‌ മുണ്ടും പരതിയെടുത്ത് ഒരു ഓട്ടമായിരുന്നില്ലേ വയലുകളിലേക്ക്. ചോറും,കറിയും വെച്ചും, കളിമണ്ണിൽ പുട്ട് ചുട്ടും,ഇല പൈസയായും കല്ലുകൾ മിടായിയായും  കളിച്ച, വളക്കളിയും, കൊത്തൻ കല്ലും കളിച്ച,അരണ്ട ചിമ്മിനി വിളക്കിലും കഥകൾ പറഞ്ഞു തന്ന അമ്മുമ്മ ഉണ്ടായിരുന്ന ഒരു കുട്ടിക്കാലത്തെ ഓർത്തെടുക്കാൻ എന്ത് രസമാണ് അല്ലെ.







         ആധുനിക സംഭവവികാസങ്ങളിലേക്ക് നോക്കുമ്പോൾ ഈ കാമ്പയിന്  തീർത്തും പ്രസക്തിയുണ്ടെന്ന് മനസ്സിലാവും. സ്നേഹവും, കരുണയും,ആർദ്രതയും ന്യൂ ജനറേഷന്റെ മനസ്സിൽനിന്നും കുടിയിറക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സെൽഫിക്കു മുന്നിലും,നവമാധ്യമങ്ങൾക്ക് മുമ്പിലും സ്നേഹത്തിനു പുതിയ നിർവ്വചനം തേടേണ്ടിയിരിക്കുന്നു എന്ന അവസ്ഥയിലേക്ക് കാലം പോയിക്കൊണ്ടിരിക്കുന്നു. ഇന്നലെകളിൽ ഉണ്ടായിരുന്ന സൗഹൃദക്കൂട്ടായ്മകൾ നാടുകളിൽനിന്നും മാഞ്ഞുപോയപ്പോൾ കൂടെ പരസ്പരം സ്നേഹിക്കാനുള്ള  മനസ്സുമാണ് എവിടെയോ പോയി മറഞ്ഞതെന്നോർക്കണം.

         ചായക്കടയിലും,പീടികത്തിണ്ണയിലും ഉണ്ടായിരുന്ന  സംവാദങ്ങൾ  പരസ്പരം അറിയാനും,മനസ്സിലാക്കാനുമുള്ളവേദികളായിരുന്നു. ആ നാട്ടിൻ പുറത്തെ തനിമ നഷ്ട്ടപ്പെട്ടപ്പോൾ മനുഷ്യർ പരസ്പരം തിരിച്ചറിയാത്തവനെപ്പോലെ പെരുമാറുന്നു. വൈഫയുടെയും, ഡാറ്റയുടെയും മുമ്പിൽ ആബാല വൃദ്ധം ജനങ്ങളും തലകുനിച്ചിരിക്കുമ്പോൾ പരസ്പരം സംസാരിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം ഹനിക്കപ്പെടുകയാണ്. പരസ്പരം മനസ്സറിഞ്ഞ്,ഹൃദയം തുറന്ന് ആശയസംവേദനങ്ങൾ നടക്കുമ്പോൾ മാത്രമാണ് അപരന്റെ വിഷമങ്ങളും,കഷ്ട്ടപ്പാടുകളും അറിയാൻ സാധിക്കുന്നത്‌. അപ്പോൾ മാത്രമാണ് സഹായിക്കാനുള്ള മനുഷ്യന്റെ സഹജമായ സ്വഭാവം ഉണ്ടാവുകയുള്ളൂ.അത്കൊണ്ടായിരിക്കാം കുറച്ചു യാത്ര ചെയ്ത് കൂടുതൽ സംസാരിക്കാൻ നമ്മോട് നിർദേശിക്കപ്പെട്ടത്.പക്ഷെ ഇവിടെ മനുഷ്യന്റെ മനസ്സ് മരവിച്ചിരിക്കുകയാണ്. ഒന്നും കയറാത്ത വിധത്തിൽ ഹൃദയം അടഞ്ഞു പോയിരിക്കുന്നു. ആരോടും ഒന്നും പങ്കുവെക്കാതെ എല്ലാം അവനവനിലേക്ക്‌ ഒതുക്കി നിർത്തുമ്പോഴും സ്വന്തം അയൽപക്കത്തുള്ളവരുടെ,സഹ മുറിയന്റെ,കൂടെക്കിടക്കുന്നവരുടെ സങ്കടങ്ങൾക്ക് കാതോർക്കാതെ അങ്ങെവിടെയോഉള്ള ആരോടോ കാര്യമായ സല്ലാപത്തിലായിരിക്കും.അപ്പോഴും ചില തിരിനാളങ്ങൾ ഉണ്ട് എന്നത് വിസ്മരിക്കാൻ കഴിയില്ല. ന്യൂ ജനറേഷന്റെ അരുതായ്മകൾക്ക് മുന്നിലും തലകുനിക്കാതെ മറ്റുള്ളവർക്ക് വെളിച്ചം പകർന്നു നൽകുന്നവർ. സൂര്യ വെട്ടത്തിന് മുമ്പിൽ ചെറുതാണെങ്കിലും ഇരുട്ടിൽ അത് വലുതാണ്.മെഴുകുതിരിയുടെ പ്രകാശം അല്ലെങ്കിൽ ഒരു ചിമ്മിനി വിളക്കിന്റെ പ്രകശം,മിന്നാമിനുങ്ങിന്റെ വെളിച്ചം കൂരിരുട്ടത്ത് വലുതാണല്ലോ.


   

            കാമ്പയിന്റെ പ്രധാനപ്പെട്ട ഒരു പരിപാടിയായിരുന്നു സവാരി. ദുബൈ മുശ്രിഫ് പാർക്കിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ഏക്കർകണക്കിന് നീണ്ടു കിടക്കുന്ന പാർക്കിന്റെ ഒരു ഒഴിഞ്ഞ സ്ഥലത്ത് സ്ഥലം കണ്ടെത്തി.ഉച്ച സമയമായത് കൊണ്ട് ആദ്യ പരിപാടി ഭക്ഷണം കഴിക്കലായിരുന്നു. ആദ്യമേ ഉണ്ടാക്കിക്കൊണ്ടുവന്ന ബിരിയാണി പന്ത്രണ്ടു പേർ മൂന്നു വലിയ പാത്രങ്ങളിൽ നിന്നായി കഴിച്ചു.പഴമക്കാർ അങ്ങിനെയായിരുന്നു ഒരു പാത്രത്തിൽ നിന്നും രണ്ടും,മൂന്നും,അഞ്ചും പേർ  കഴിച്ച ഒരു കാലമുണ്ടായിരുന്നു. അത് ദാരിദ്ര്യം കൊണ്ടായിരുന്നില്ല. സ്നേഹ ഭക്ഷണമായിരുന്നു. പിന്നീട് നീണ്ട ഒരു കഥ പറച്ചിലായിരുന്നു. ഓരോരുത്തരും അവർ വന്ന വഴി, ഇന്നെലകളിൽ സഹിച്ച വിഷമങ്ങൾ,ത്യാഗങ്ങൾ, ചെറുപ്പത്തിലെ കുസൃതികൾ, ഇപ്പോഴത്തെ അവസ്ഥ എല്ലാം ഒരുകുടക്കീഴിൽ നിന്നും അയവിറക്കുകയായിരുന്നു. ജീവിതത്തിന്റെ ഇന്നെലകളെ അനാവരണം ചെയ്ത്, നടന്നു വന്ന വഴികളിലൂടെ ഒരു എത്തി നോട്ടം. അതിൽ സമ്പന്നതയുടെ മടിത്തട്ടിൽനിന്നും പ്രവാസത്തിന്റെ ഊഷര ഭൂവിൽ എത്തിപ്പെട്ടവർ. ഇല്ലായ്മയുടെ വറുതി യിൽനിന്നും പച്ചപ്പിലേക്ക് പറിച്ചു നട്ടവർ.ജീവിത വഴിയിൽ വേണ്ടപ്പെട്ട ആരൊക്കെയോ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിൽക്കാനുള്ള പെടാപാടുകൾ.ക്ലാവ് പിടിക്കാത്ത ഓർമ്മകളെ ഓർത്തെടുക്കുകയായിരുന്നു പലരും.

       തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും പുഷ്പിച്ച പ്രണയം ജീവിതത്തിൽ യാഥാർത്യമായതും, മനസ്സമാധാനത്തിനു പുതിയചികിത്സ കണ്ടു പിടിച്ച് കുട്ടികളെ തമാശയാക്കിയതും, പോലീസ് സ്റ്റേഷനിലെ ഒരു രാത്രിയും അങ്ങിനെ പലതും,പലരും പങ്കു വെച്ചപ്പോൾ ഞങ്ങൾ എല്ലാവരും പഴയ കുട്ടികളായി മാറുകയായിരുന്നു. ഇടക്ക് "ഒന്നാനാം കൊച്ചുതുമ്പി എന്നുടെ കൂടെ പോരുമോ നീ" എന്ന കവിതയും,"പലപല നാളുകൾ ഞാനൊരു പുഴുവായി പവിഴക്കൂട്ടിലുറങ്ങി" എന്ന പൂമ്പാറ്റക്കവിതയും ഉച്ചത്തിൽ ഒരുമിച്ചുപാടി പഴയ രണ്ടാം ക്ലസ്സുകാരായി മാറി നാം.ജീവിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ നഷ്ടപ്പെട്ടു പോയ സൌഹൃദത്തെ പുതിയ തലത്തിലേക്ക് കൊണ്ടുവന്നു സ്നേഹത്തിന്റെ ഒരു തുരുത്ത് തീർക്കുകയായിരുന്നു ഞങ്ങൾ.
വൈകുന്നേരം ഒരു മണിക്കൂർ രണ്ട് ടീമുകളായി വോളിബോൾ കളിച്ചു. പഴമയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ടീമുകളുടെ പേരും. "കഞ്ഞിയും, ചമന്തിയും". എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് ഞങ്ങളുടെ ചമന്തി ടീം "കഞ്ഞി" ടീമിനെ തോൽപ്പിച്ചു. ശേഷം ചായ കുടി. കടിയിലുമുണ്ടായിരുന്നു ഒരു നൊസ്റ്റാൾജിയ. "മൈസൂർ പാക്ക്". വീണ്ടും സൊറ പറച്ചിൽ. എല്ലാം കഴിഞ്ഞു റൂമിൽ തിരിച്ചെത്തുമ്പോൾ ഏകദേശം രാത്രി ഒമ്പത് മണിയായിരുന്നു.

     വരൂ, നമുക്ക് സ്നേഹിക്കാം, സ്നേഹം കൊണ്ടൊരു വിപ്ലവം തീർക്കാം,,,,,,,,,

                   "സ്‌നേഹമാണഖിലസാര മൂഴിയില്‍" എന്നാണല്ലോ.











  

Friday, April 01, 2016

തന്തു


     ചില "പെടലുകൾ"ജീവിതയാത്രയിൽ   നല്ലതാണു.അത് നിന്നിലെ സർഗാത്മക കഴിവുകളെ പുറത്തെടുക്കാനുള്ള അവസരങ്ങളായി മാറും. അത് നിന്നിലെ നേതൃ പാടവത്തെ അറിയിച്ചു കൊടുക്കാനുള്ള വേദിയായി മാറിയേക്കാം. അത് പെടാപെടലുകൾ ആവാതിരുന്നാൽ മതി.
കഴിഞ്ഞ വെള്ളിയാഴ്ച്ച അങ്ങിനെ ഒരു പെടൽ ഞാനും പെട്ടു.വലിയ പെടലൊന്നും അല്ല കേട്ടോ ,,ഒരു ചെറിയ.....എന്ന് പറഞ്ഞാൽ പത്തിരുപത് പേരുടെ മുമ്പിൽ വന്നു രണ്ടു വർത്തമാനം പറയാനുള്ള ചാൻസ് കിട്ടി എന്ന് ചുരുക്കം.
രിസാല സ്റ്റ്ഡി സർക്കിൾ( RSC ) ഷാർജ സോൺ സംഘടിപ്പിച്ച "തന്തു" ആയിരുന്നു വേദി. എഴുതുന്നവർക്കും,എഴുതാൻ താൽപര്യം ഉള്ളവർക്കും എഴുത്തിന്റെ ഒരു "ഇത്" കാണിച്ചു കൊടുക്കുക എന്ന മഹത്തായ ലക്ഷ്യം വെച്ചാണ്‌
പരിപാടി സംഘടിപ്പിക്കപ്പെട്ടത്.ഷാർജയിലെ അറിയപ്പെടുന്ന ചെറു കഥാകൃത്ത് സലിം അയ്യനത്താണ് മുഖ്യാതിഥി. ബ്ലോഗൊക്കെ തുടങ്ങിയതല്ലേ , എഴുത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് ഉപകാരപ്പെടുന്ന വല്ലതും കിട്ടിയാൽ പെറുക്കിയെടുക്കാമല്ലോ ഒന്ന് മെല്ലെ പോയി നോക്കാം.
അവിടെ എത്തുമ്പോൾ അഞ്ചു മണിയായിക്കാണും. സംഘാടകർക്ക് ആകെയൊരു അങ്കലാപ്പ് ചോദിച്ചപ്പോഴാണ് അറിയുന്നത് നമ്മുടെ കഥാകൃത്ത് മറ്റൊരു പരിപടിയിലാണെന്ന്.കുന്നോളം പ്രതീക്ഷിച്ചു വന്നവരെ നിരാശരാക്കി വിടാൻ പറ്റില്ലല്ലൊ,ഒരു കടുകെങ്കിലും കൊടുക്കണ്ടേ.
"നിങ്ങൾ കുറച്ചു പുസ്തകങ്ങളൊക്കെ വായിക്കുന്ന ആളല്ലേ കുറച്ച് പറയണം"
എങ്ങിനെ മണത്തറിഞ്ഞുവോ എന്റെ പുസ്തക വായന.
"അതൊക്കെ ശരി തന്നെ എന്നാലും....." താണ്കൊടുക്കാൻ എനിക്ക് തോന്നിയില്ല.
വമ്പൻ സ്രാവുകളാണ് മുമ്പിൽ ഇരിക്കുന്നത് എന്നത് കൊണ്ട്തന്നെ അഭിമുഖീകരിക്കാനും ഒരു പേടി.
രണ്ടും കൽപ്പിച്ചു പരിപാടി തുടങ്ങി.വായനയെ കുറിച്ചും മറ്റും പറഞ്ഞു തുടങ്ങി ഇ വായനയിലൂടെ ബ്ലോഗ്ഗിലേക്കും കടന്നു സ്വന്തം ബ്ലോഗ്ഗ് അഡ്രസ്സും പറഞ്ഞു നിർത്തുംബോഴേക്കും നാഷണൽ നേതാക്കൾ വേദിയിലേക്ക് എത്തിയിരുന്നു.
--------------------------------------------------------------------------------------------------------------------------
--------------------------------------------------------------------------------------------------------------------------


       രിസാല സ്റ്റഡി സർക്കിൾ ( RSC ) ഇരുപതോളം വർഷമായി പ്രവാസത്തിന്റെപൾസുകൾ മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് കുതിക്കുന്നു. പ്രവാസത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടതല്ല സർഗ്ഗാത്മകത.അത് തെളിയിക്കപ്പെടേണ്ടതാണ്.അവനെ രൂപപ്പെടുത്താനും,സമൂഹത്തെ രൂപപ്പെടുത്താനും അത് സഹായകമാകും.അത് കഥയായും,കവിതയായും,പ്രസംഗമായും,വരയായും പുറത്തേക്ക് വരുമ്പോൾ മാത്രമാണ് സമൂഹത്തിന് ഉപകരിക്കുന്നത്‌.അങ്ങിനെ പരിശീലനത്തിന്റെ നൈരന്തര്യം സാഹിത്യോല്സവായും,(അവിടെ അപ്പീലുകളുടെ പെരുമഴ ഇല്ല, പ്രതിഷേതത്തിന്റെ ജ്വാലകൾ ഇല്ല.സ്നേഹത്തിന്റെയും,സഹവർത്തിത്വത്തിന്റെയും ഉദാത്തമായ മാതൃകകൾ മാത്രം.) കലലയമായും പരിണമിക്കുമ്പോൾ ന്യൂജനറേശനുമായി സംവദിക്കാൻ കഴിയുന്ന,ആനുകാലിക വിഷയങ്ങളിൽ ഇടപെടാൻ കഴിയുന്ന,തന്റേതായ അഭിപ്രായം രൂപപ്പെടുത്താൻ കഴിയുന്ന ഒരു യുവ സമൂഹത്തെയാണ് RSC മുന്നിൽ കാണുന്നത്.
 കാലത്തിന്റെ കുത്തൊഴുക്കിൽ അധർമ്മത്തിനെതിരെയും,അസഹിഷ്ണുതക്കെതിരെയും ക്രിയാത്മകമായി പ്രതിഷേതത്തിന്റെ വേലിക്കെട്ടുകൾ നിർമ്മിച്ച്‌ ധർമ്മത്തിന്റെ തുരുത്ത് കാണിച്ചു കൊടുത്ത് രണ്ടു പതിറ്റാണ്ടോളമായി നെഞ്ഞൂക്കോടെ മുന്നോട്ട് ഗമിക്കുന്നു.
വായിക്കാനും,എഴുതാനും പഠിപ്പിച്ചും,പ്രോത്സാഹനം നൽകിയും വായന സംസ്ക്കാരത്തെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നവർക്കെതിരെ ഒരു പടാവാളായി ഈ ധർമ്മ സംഘം എന്നും,ഇപ്പോഴും മുംബിലുണ്ടാകും.
അതിന്റെ ഭാഗമായി ബുക്ക് ടെസ്റ്റുകളും,എഴുത്ത് പുരകളും നടന്നു വരുന്നു. 
അതിനൊക്കെ പുറമെ "പ്രവാസി രിസാല" മാസികയും ഉണ്ട്. ഏഴ് വർഷം പൂർത്തി യായിക്കഴിഞ്ഞു പ്രവാസികളുടെ ഈ തീപ്പന്തം. പ്രവസികളിലെ ഏതു വിഭാഗങ്ങൾക്കും  ഉൾകൊള്ളാവുന്ന ഭാഷയും അവതരണവും .അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും സാമൂഹിക വിഷയമായി ഉയർത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും എടുത്തു പറയേണ്ടതാണ്‌.


  

Wednesday, February 24, 2016

ഉത്തരമില്ലാത്ത ചോദ്യങ്ങൾ


         ഇന്ന് രാവിലെ ഷോപ്പിൽ വന്നപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്.മുഖത്ത് വല്ലാത്ത മ്ലാനത.മുഖം മനസ്സിന്റെ കണ്ണാടി ആണല്ലോ..അയാളുടെ മുഖത്ത് നിന്നും  മനസ്സിലെ ദുഖം വായിച്ചെടുക്കാൻ ഇപ്പോൾ എനിക്ക് കഴിയുന്നു.ഇടയ്ക്കിടെ തന്റെ കയ്യിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കുന്നുണ്ട്.തനിക്ക് പോകാനുള്ള സമയം ആയോ എന്ന് നോക്കുന്നത് പോലെ.തല ചൊറിഞ്ഞും,കണ്ണുകൾ തുടച്ചും ഇങ്ങിനെ ഇരിക്കുന്നു.
അറബിയിൽ എഴുതിയ അയാളുടെ മെഡിക്കൽ റിപ്പോർട്ടിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കി. ഉദര സംബന്ദമായ രോഗകാരണത്താൽ ഉടൻ നാട്ടിലേക്കു പോകണം.മെഡിക്കൽ unfitt  ആയിരിക്കുന്നു.ഇവിടെ U A Eയിൽ മെഡിക്കൽ പൊട്ടിയാൽ ആജീവനാന്ത വിലക്കാണ്.ഇവിടേയ്ക്ക് മാത്രമല്ല G C Cയിലെ  ഒരു രാഷ്ട്രങ്ങളിലേക്കും പോകാൻ കഴിയില്ല. എട്ടു മാസം മുംബ് ഇവിടെ നിന്ന് ക്യാൻസൽ ചെയ്തു പോയി പുതിയ വിസയിൽ വന്നതാണ്‌..അപ്പോഴൊന്നും ഇല്ലാത്ത പുതിയ പ്രശ്നം ഉണ്ടായിരിക്കുന്നു.മനുഷ്യൻ എത്ര നിസ്സാരൻ അല്ലെ. അവനറിയാതെ അവന്റെ ശരീരത്തിലേക്ക് രോഗങ്ങൾ വരുന്നു.തടുത്തു നിർത്താൻ ഒരാൾക്കും കഴിയുന്നില്ല.അല്ലെങ്കിൽ നമ്മുടെ തീരുമാന പ്രകാരമല്ലല്ലോ ഇവിടേയ്ക്ക് വന്നത്.പോകുന്നതും അങ്ങിനെ തന്നെ.ഇടക്ക് ഞാനൊരു ചിരി പാസ്സാക്കി പക്ഷെ അയാളൊരു പ്ലാസ്റ്റിക് ചിരിയിൽ മറുപടി ഒതുക്കി.മെല്ലെ ഷോപ്പിൽ നിന്നും അയാൾ ഇറങ്ങിപ്പോകുമ്പോൾ എവിടെ നോന്നോ ദിശതെറ്റി വന്ന ഒരു തണുത്ത  കാറ്റു അയാളുടെ നരച്ചതാടിരോമാങ്ങളിലൂടെ കടന്നുപോയി.
    രണ്ട് ദിവസം മുംബ് ടൈപ്പ് ചെയ്ത അയാളുടെ നാഷണൽ ഐഡിയുടെ അപ്ളിക്കേശനിലേക്ക് നോക്കി,ജനന വർഷം1966. അഥവാ 50 വയസ്സ് ആയിരിക്കുന്നു.
    പെട്ടന്ന് എനിക്ക് ഓർമ്മ വന്നത് കുറച്ചുദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്തയാണ്. അബൂദാബിയിൽ നിന്നും നാട്ടിലേക്കു പോകുന്ന വഴി എയർപോർട്ടിൽ വെച്ച് ഹൃദയാഗാതം വന്നു മരിച്ചു പോയ 57 വയസ്സായ ശാഹുൽ ഹമീദ് എന്നയാളെയാണ്.
അമ്പത് വയസ്സായിട്ടും വീണ്ടും പ്രവാസിയാകാൻ അദ്ധേഹത്തെ നയിച്ച ചേതോവികാരം എന്തായിരിക്കും?.തന്റെ സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തിയതാരാണ്.
   ആരാണിതിനു ഉത്തരവാദി? പ്രായമായിട്ടും പണത്തിന്റെ മോഹ വലയത്തിൽ കുടുങ്ങിക്കിടന്നു, പ്രവസലോകത്തേക്ക് തള്ളി വിടുന്ന കുടുംബക്കാരോ, ഒരാൾ പ്രവാസി ആയാൽ മരണം വരെ അവിടെ തന്നെ ജീവിതം ഹോമിക്കണമെന്ന നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ അലിഖിത നിയമമോ?. പ്രവാസി എവിടെയും പ്രവാസി തന്നെയാണ്. നാട്ടിൽ പോയാൽ ചോദിക്കും എപ്പോഴാണ് തിരിച്ചു പോകുന്നതെന്ന്.ചോദ്യം കേട്ടാൽ വിചാരിക്കും അവരുടെ തറവാട്ടിലേക്ക് അവരറിയാതെ  കയറി  വന്നവരാണ് എന്ന്.ഇങ്ങിനെ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളുമായി മരുഭൂമിയുടെ ഏകാന്തതയിൽ എവിടെയോ കാലവും ദിവസവും എണ്ണിക്കാത്തിരിക്കുന്ന ഓരോ പ്രവാസിക്കും,അവരുടെ കുടുംബക്കാർക്കും വേണ്ടി ഇത് ഞാൻ സമർപ്പിക്കട്ടെ...................



   

Saturday, February 06, 2016

WINTERVAL അജ്മാൻ തീരത്തെ കാഴ്ച്ചകൾ


അവിടെ എത്തുമ്പോൾ ഏകദേശം മൂന്ന് മണിയയിക്കാണും. കൂടെ 45 കുട്ടികളും ഉണ്ട്. കുട്ടികൾ എന്ന് പറഞ്ഞാൽ മൂന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ പഠിക്കുന്നവർ. കുട്ടികളെ നിയന്ത്രിക്കണം, അല്ലെങ്കിൽ നൂൽ പോയ പട്ടം പോലെ അലഞ്ഞു തിരിഞ്ഞ് എവിടെയെങ്കിലും വീണു പോവും. ഇവറ്റകളെ നിയന്ത്രിക്കാൻ പെടാപാടാണെന്ന് ഉച്ചക്ക് മുമ്പുള്ള സെഷനിൽ നിന്നും മനസ്സിലായതാണ്. ആരെങ്കിലും ഒരാൾ മിസ്സ്‌ ആയാൽ പിന്നെ പുകിൽ പറയുകയും വേണ്ട. നേരെ നാട്ടിലേക്ക് വണ്ടി കയറലെ രക്ഷയുള്ളൂ. എല്ലാ മഹാത്മാക്കളേയും   മനസ്സിൽ കരുതിയാണ് അവിടെ ഇറങ്ങിയത്. ആർക്കും ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ. ഖോജ രാജാവായ റബ്ബേ  നീ തന്നെ കാവൽ!!!!.
ലോകത്തിന്റെ പരിച്ചേതം തന്നെ അവിടെയുണ്ട്.ജോലിയുടെ തിരക്കിൽനിന്നും ഒഴിവു കിട്ടിയ ഒരുദിവസം ആസ്വദിക്കാൻ എത്തിയവർ.കെട്ടിടങ്ങളുടെ മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും രക്ഷ തേടി തീരം കാണാനിറങ്ങിയവർ, ചിലർ കടലിലേക്ക്‌ കണ്ണും നട്ടിരിക്കുന്നു, കടലിനോട് കിന്നാരം പറയുന്നവർ,സങ്കടം പറയുന്നവർ, തന്നെ തഴുകിയെത്തുന്ന കാറ്റിനോട് നാട്ടു വിശേഷങ്ങൾ ആരായുന്നവർ,അവിടെ ബംഗാളിയും,മലയാളിയും ഉണ്ട്,വെള്ളക്കാരനും,ആഫ്രിക്കക്കാരനും ഉണ്ട്.ആരും ആരെയും ശ്രദ്ധിക്കുന്നില്ല.അല്ലെങ്കിൽ അതിനൊക്കെ സമയം എവിടെ എല്ലെ!!. എല്ലാവരും അവരവരുടെ ലോകത്ത്........

 കുട്ടികളെ രണ്ടായി തരം തിരിച്ചു,വലുതും,ചെറുതും. ചെറുത് പന്ത്രണ്ടെണ്ണത്തിന്റെ മേൽനോട്ടം ജാബിർ സഖാഫിയുടെ കൂടെ ഞാനും ഏറ്റടുത്തു.
"ആദ്യം നമുക്ക് ഫുട്ബോൾ കളിക്കാം" ജാബിർ സഖാഫിയാണ് പറഞ്ഞത്.
കുട്ടികൾ ഒരേ ശബ്ദത്തിൽ OK പറഞ്ഞു.
അടുത്ത പ്രശ്നം ആരെ ക്യാപ്റ്റനാക്കും എന്നതാണ്. റബ്ബേ, കുട്ടികൾ അത് ചോദിക്കല്ലേ, മനസ്സ് മന്ത്രിച്ചു. ചോദിച്ചാൽ കുടുങ്ങിയത് തന്നെ. കാരണം ഒരാൾ ക്യാപ്റ്റനാണെന്ന് പറഞ്ഞാൽ മറ്റേആൾ പറയും ഞാനും ആകാമെന്ന്.അങ്ങിനെ ചിന്തയിൽ മുഴുകിയിരിക്കുമ്പോഴാണ് ആ ചോദ്യം,
ആരാണ് ക്യാപ്റ്റൻ?.
ഞാനൊന്ന് പരുങ്ങി.എന്ത് പറയുമെന്നറിയാതെ ചുറ്റും നോക്കി.വലിയ ഒരാളെ ക്യാപ്റ്റനക്കാം  എന്ന് ചിന്തിക്കുംബഴാണ് ജാബിർ സഖാഫിയുടെ മറുപടി വന്നത്.
"നമ്മുടെ കളിക്ക് ഒരു പ്രത്യേകത ഉണ്ട്." എല്ലാവരും കാതു കൂർപ്പിച്ചു, "എല്ലാവരും ക്യാപ്റ്റൻമാരാണ്.ഹാവൂ! ഒരു വിധം  രക്ഷപ്പെട്ടു.
 രണ്ട് ചെരിപ്പുകൾ ഗോൾപോസ്റ്റുകളാക്കി  വെച്ച് കളിതുടങ്ങി.ഒരു നിമിഷം ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയത്പോലെ തോന്നി.കുറെ കാലമായി അടച്ചുവെച്ചിരുന്ന ഓർമ്മചെപ്പ് മെല്ലെ തുറന്നു.അങ്ങകലെ കാസർഗോഡ്‌ ജില്ലയിലെ ആലംപാടിയിലെ ഒരു അഗതി മന്ദിരത്തിൽ തളച്ചിടപ്പെട്ട കുട്ടിക്കാലം. വൈകുന്നേരങ്ങളിൽ കിട്ടുന്ന രണ്ടു മണിക്കൂർ കളി സമയമായിരുന്നു ആകെയുള്ള ഒരു സമാധാനം.ശനി,ഞായർ എന്നീ ഒഴിവുദിവസങ്ങളിൽ റൂമിൽനിന്നും ആകാശ ചുംബിതമയി പറന്നു കളിക്കുന്ന പട്ടത്തെ നോക്കി രസിക്കും അല്ലെങ്കിൽ പാമ്പു കളിയിലൂടെ കോണി കയറിയും,ഇറങ്ങിയും. നമ്മളും ഒരു പട്ടമായിരുന്നല്ലോ അദൃശ്യമായ നൂല്കൊണ്ട് നിയന്ത്രിക്കപ്പെടുന്ന പട്ടം. ആറു വർഷത്തെ ജീവിതം,അതായിരുന്നല്ലോ എന്നെ രൂപപ്പെടുത്തിയതും. അതിനു ശേഷം അവിടെ പോയോ ? ഇല്ല! ആ  ഒരിക്കൽ പോയിട്ടുണ്ട് SSLC ബുക്ക് വാങ്ങാൻ. പിന്നെ പോയിട്ടില്ല. പഠിച്ച സ്കൂളിലേക്ക് അവിടുന്ന് പോന്നതിനുശേഷം പോകാത്ത അഹങ്കാരി എന്ന് നിങ്ങൾക്ക് എന്നെ കുറിച്ച് വിധി എഴുതാം. അതെ അതിനു ശേഷം ആ പടി ഞാൻ കയറിയിട്ടില്ല.  പോകണം, ഞാൻ പോലുമറിയാതെ എന്നെ സ്നേഹിച്ചവരെ കാണാൻ ,വീണ്ടും ആ കശുമാവിൻ ചോട്ടിലിരുന്നു വർത്തമാനം പറയാൻ ,ബഷീർക്കയുടെ പെട്ടിക്കടയിൽനിന്ന് തേങ്ങ മിട്ടായിയും,ജോക്കറും വാങ്ങി കഴിക്കാൻ, ആരാന്റെ പറമ്പിൽ നിന്നും കശുമാങ്ങ പറിച്ചു തിന്നാൻ. ഉപ്പയും,ഉമ്മയും ഉപേക്ഷിച്ച് അഗതി മന്ദിരത്തിലെ അന്തേവാസിയായി കഴിഞ്ഞിരുന്ന അമീറിനെ കാണാൻ, വെളുത്ത് മെലിഞ്ഞ ഉബൈദ് ഉസ്താദിനെ കാണാൻ,യുനൈസ് എന്ന് സ്നേഹത്തോടെ വിളിക്കുന്ന ശ്രീജ ടീച്ചറെ കാണാൻ, ......
അന്ന് ഒന്ന് പോയിക്കിട്ടാൻ ആഗ്രഹിച്ചു.ഇന്ന് അങ്ങോട്ട്‌ തിരിച്ചു പോകാനും.കാലത്തിന്റെ ഓരോ വികൃതികൾ അല്ലെ.


ഹൊ ! ചിന്തകൾക്ക് തീപിടിക്കുകയാണല്ലോ റബ്ബേ !!!!!.ലക്കും,ലഗാനുമില്ലാതെ മേഞ്ഞു നടക്കുകയാണല്ലോ  കയറൂരിവിട്ട ആടുകളെ പോലെ. ഇപ്പോൾ കയറൂരി വിട്ടത് കുട്ടികളെ അല്ല, എന്റെ ചിന്തകളെയാണ്.

കളി തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുടെ പെരുമഴ. കാൽപന്ത് കളി കൈപന്ത് കളിയായി മാറി.കൈകൊണ്ട് പിടിക്കാൻ പോയ ഒരു കുട്ടിയുടെ മുകളിൽ മറ്റൊരാൾ വീണു, അവന്റെ മുകളിൽ മറ്റൊരാളും അങ്ങിനെ അഞ്ചാറു പേർ.ഏറ്റവും ആദ്യമുള്ളവന്റെ മുക്കലും,മൂളലും കേൾക്കാം. റബ്ബേ ഒന്നും സംഭവിക്കല്ലേ മനസ്സുരുകി പ്രാർത്ഥിച്ചു. എല്ലാവരെയും എടുത്തു മാറ്റി.ഹൊ! ഒന്നും സംഭവിച്ചില്ല. ഇടക്ക് നമ്മേയും കടന്ന് ഒരു ഫാമിലി കടന്നു പോയി. "ഏതോ പള്ളിയിലുള്ള കുട്ടികളാണെന്ന് തോന്നുന്നു" അവരുടെ മേല്ലെയുള്ള പ്രതികരണം. ഇത് പന്തിയല്ലെന്ന് മനസ്സിലാക്കിയ നമ്മൾ കളി മാറ്റിപ്പിടിച്ചു. "ബലൂൺ  പൊട്ടിക്കൽ"ഓരോരുത്തരും അവരവരുടെ ബലൂൺ പൊട്ടുന്നത് വരെ ഊതുക അതായിരുന്നു ഗെയിം.പ്രവാസത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട അവരിൽ ചിലർ ഊതാൻ പോലുമാവാതെ നിസ്സഹായനായി നിന്നു.
"THIS IS CHEATING" ബലൂൺ ഊതാൻ കഴിയാത്ത നിരാശയിൽ ഒരു കുട്ടിയുടെ കമന്റ്. "ഹും,അവന്റെയൊരു ഇംഗ്ലീഷ്"
ചീറ്റിങ്ങ് പോയി ഒരു ചാറ്റിങ് പോലും നമ്മൾ നടത്തിയിട്ടില്ല...
ചീറ്റിങ്ങ് എന്ന് പറഞ്ഞു പോയ കുട്ടി നേരെ പോയത് കടലിന്റെ അടുത്തേക്കാണ്‌.റബ്ബേ കുടുങ്ങുമോ? വല്ല കടും കയ്യും ചെയ്താൽ! ചിന്തിക്കാൻ പോലും കഴിയുന്നില്ല.പിള്ള മനസ്സിൽ കള്ളമില്ല എന്നല്ലെ ചൊല്ല്.പെട്ടന്ന് തിരിച്ചു വിളിച്ചു.തിരിച്ചു വിളിക്കുമ്പോൾ വന്നു ഗയിമിൽ കൂടുന്നതും,വീണ്ടും നമ്മോട് പിണങ്ങിപ്പോകുന്നതും,വീണ്ടും വന്നു ഗയിമിൽ കൂടുന്നതും  രസകരമായ അനുഭവമായി.ഈ കുട്ടിയെ കൊണ്ട് തോറ്റു എന്ന് ഞങ്ങൾ ഇടയ്ക്കിടെ പറയുന്നുണ്ട് എങ്കിലും പിന്നീട് അത് രസകരമായി തോന്നി. ബലൂൺ ചവിട്ടിപ്പൊട്ടിക്കലും, മറ്റും രസകരമായി നടന്നു.അവസാനം എല്ലാവരെയും റൗണ്ടിൽ നിർത്തി പ്രതിജ്ഞയും ചൊല്ലി പിരിഞ്ഞു.

                            ചില കാഴ്ച്ചകളുടെ ഫോട്ടോ ചുവടെ.........

                   
ബലൂൺ പൊട്ടിക്കൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ 

ഉച്ച ഭക്ഷണം

അവസാനം ഒരു ക്ലിക്ക്  

 അവസാനത്തെ പ്രതിജ്ഞ

ഉത്ഘാടന സെഷൻ 
പിറ്റേ ദിവസത്തെ പത്രം




Tuesday, January 12, 2016

നന്മയുടെ പൂക്കൾ

       നെടുംബാശേരി എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര. കെ
എസ് ആര്‍ ടി സി യുടെ ശീതീകരിച്ച ബസ്സിലാണ് യാത്ര ചെയ്യുന്നത്.കയ്യിലിരിക്കുന്ന മൊബൈലിലേക്ക് നോക്കി, സമയം 8:30. ഇനിയും മണിക്കൂറുകൾ ഉണ്ട് നാട്ടിലെത്താൻ.പതിവില്ലാതെ വിരുന്ന് വന്ന  തലവേദന കാരണം പിറകിലാക്കിപ്പോകുന്ന നഗരക്കാഴ്ച്ചകൾ ആസ്വദിക്കാനുള്ള മൂടിലയിരുന്നില്ല ഞാൻ.ഒന്ന് മയങ്ങണമെന്നുണ്ട്. ഉറക്കം എവിടെയോ പോയി ഒളിച്ചത് പോലെ.ഇടക്ക് കണ്ടക്ടർ വന്നു.എനിക്കും,ലഗേജിനും വിലയിട്ടു.
     ഏകദേശം സമയം രാത്രി പത്തിനോട് അടുത്ത് കാണും ബസ്സ്‌ തൃശൂര്‍ ബസ്സ്‌ സ്റ്റാന്‍ഡിലെത്താന്‍. അവിടെ നിന്നും ഒരു യുവാവ്  കയറി.ഒരു ഇരുപത്തഞ്ചിനോട്‌ അടുത്ത് കാണും പ്രായം. അയാള്‍ എന്‍റെ അടുത്തുവന്നു ഇരുന്നു. ഞാന്‍ അടിമുടി ഒന്ന് നോക്കി. അടുത്തിരിക്കുന്നവരോട്  പരിചയപ്പെടൽ എന്‍റെ "ദുസ്വഭാവം" ആയത് കൊണ്ട്  ചോദിച്ചു:

  എവിടേക്കാ ?
"അടുത്ത്തന്നെ" അവൻ ഒരു സ്ഥലത്തിന്‍റെ പേര് പറഞ്ഞു.ഞാൻ ഓർക്കുന്നില്ല.
" പേര്"?
"വിപിൻ"
"എന്താ ജോലി"
"കോണ്ട്രാക്ടിംഗ് വർക്ക്."
"ഉസ്താദ്‌ എവിടേക്കാ"ഉസ്താദോ, ഞാൻ ഒരു നിമിഷം സ്തബ്ധനായി. ഒരമുസ്ലിം ഉസ്താദ് എന്ന് അഭിസംബോധനം ചെയ്ത സന്തോഷത്തോടെ ഞാൻ പറഞ്ഞു,
"കണ്ണൂർ, ഷാർജയിൽ നിന്നും വരുന്നു."
പിന്നെ അയാൾ വാചാലനായി.വീട്ടിന്‍റെ അടുത്തുള്ള മദ്രസയെ കുറിച്ചും,അവന്‍റെ മുസ്ലിങ്ങളായ സുഹൃത്തുക്കളെ കുറിച്ചും,അവരുടെ ഇടയിലുള്ള സൗഹാർദത്തെ കുറിച്ചും. ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അതെല്ലാം കേട്ടുനിന്നു.പെട്ടന്ന് എന്‍റെ ചിന്ത പോയത് നാട്ടിലേക്കായിരുന്നു.മതസൗഹാർദ്ദത്തിന്‍റെ  മാതൃകകൾ ഉള്ള, പ്രകൃതി രമണീയമായ കയ്യം എന്ന ഗ്രാമത്തിലേക്ക്.........

സംസാരം പതിയെ രാഷ്ട്രീയത്തിലേക്ക് കടന്നു.
"എല്ലാവരും അഴിമതിക്കാരാണ്,ആരും ജനങ്ങൾക്ക്‌ വേണ്ടി ഭരിക്കുന്നില്ല" അദ്ദേഹം ആത്മരോഷം കൊണ്ടു.
"ബാർകോഴയിൽ മാണി കോടികൾ മുക്കിയില്ലേ".....ഞാൻ അയാളുടെ രാഷ്ട്രീയ മനസ്സിനെ കുത്തിയിളക്കാൻ നോക്കി.
"ലാവ് ലിനിൽ പിണറായിയും കുറച്ചൊക്കെ എടുത്തിട്ടുണ്ട്."
"അതെ" ഞാൻ സമ്മതിച്ചു കൊടുത്തു.
"എന്‍റെ അച്ഛൻ ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു.ഞാനും, ഇപ്പോൾ ജോലി സംബന്ധമായി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നു എന്ന് മാത്രം."
അപ്പോഴേക്കും അദ്ദേഹത്തിനു ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നു.
വീണ്ടും കാണാം എന്ന ഉപചാര വാക്കുകളോട് കൂടെ, പരസ്പരം കയ്യും കൊടുത്തു ഞങ്ങൾ പിരിഞ്ഞു.
ഞാൻ ചിന്തിക്കുകയായിരുന്നു നമ്മുടെ ഇടയിലുള്ള  മതസൗഹാർദ്ദം  എത്രമാത്രം ഊഷ്മളമാണെന്ന്.
കേരളത്തിന്‍റെ മതസൗഹാർദ്ദ മനസ്സിനെ ഒരാൾക്കും തകർക്കാൻ കഴിയില്ലെന്ന ആത്മ വിശ്വാസത്തോടെ മെല്ലെ നിദ്രയിലേക്ക്......
========================================================================.................................................................................................................................................................

ഉപ്പാ, ഞാൻ നാളെ ജേനേച്ചിയുടെ വീട്ടിൽ സദ്യ ഉണ്ണാൻ പോകും. എല്ലാ ഓണക്കാലത്തും മകൻ എന്നോട് ചോദിക്കുന്ന ചോദ്യമാണ്.

നാരേട്ടനും,ജേനേച്ചിയും എന്‍റെ ഭാര്യ വീട്ടുകാരുടെ അയൽ വാസി ദമ്പതികൾ. അവർക്ക് രണ്ടു പെണ്‍ മക്കൾ ജിഷ്ണയും,ജിൻഷയും. 
ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട അഞ്ചു പെണ്ണും,ഒരാണും അടങ്ങുന്ന എന്‍റെ ഭാര്യാകുടുംബത്തിന്     ഒരാണുണ്ടെന്ന സുരക്ഷിതത്വ ബോധം നൽകിയത് ഇവരായിരുന്നു.
നോമ്പും,പെരുന്നാളും വന്നാൽ ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം അവർക്കും,ഓണം,വിഷു പോലോത്ത ആഘോഷങ്ങൾ വന്നാൽ അവർ ഉണ്ടാക്കുന്ന ഭക്ഷണം ഇങ്ങോട്ടും തന്ന് ഒരു കൈമാറ്റ പ്രക്രിയ എല്ലാവർഷവും നടക്കുന്നു.അത് വെറും വസ്തുക്കൾ തമ്മിലുള്ള കൈമാറ്റം മാത്രമായിരുന്നില്ല,ഹൃദയങ്ങൾ തമ്മിലുള്ള കൈമാറ്റവും കൂടിയായിരുന്നു.ഓണം വന്നാൽ ഞങ്ങളുടെ ചുറ്റുഭാഗത്തുള്ള വീടുകളിലെ കുട്ടികൾ എല്ലാം അവിടെ ഒരുമിച്ചു കൂടും.അവർ ഉണ്ടാക്കി വെച്ച സദ്യ ഉണ്ണാൻ.
"രാത്രിയിൽ എന്തെങ്കിലും സംഭവിച്ചാൽ അപ്പുറം നാരേട്ടൻ ഉണ്ടല്ലോ" എന്ന സുരക്ഷിതത്വത്തിന്‍റെ വാക്ക് ഒരുപാടു തവണ കേട്ടിട്ടുണ്ട് ഞാൻ.
      മണ്ണിനോട് മല്ലടിച്ചാണ് അവരുടെ ജീവിതം.  കൃഷി ചെയ്തു ജീവിതം മുന്നോട്ടു നയിക്കുന്നു. അത്കൊണ്ടയിരിക്കാം ഇത്ര മനുഷ്യത്വപരമായിട്ട് പെരുമാറാൻ കഴിയുന്നത്. മണ്ണിനു മനുഷ്യന്‍റെ മണമാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു. ശരിയാണ് നമ്മെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണല്ലോ.
    ലൌ ജിഹാദെന്ന ബോംബ്‌ പൊട്ടിയപ്പോഴും, ഗോ മാംസം സൂക്ഷിച്ചു എന്ന് പറഞ്ഞു ഒരാളെ അടിച്ചു കൊന്നപ്പോഴും ഞങ്ങളുടെ ഗ്രാമീണ മനസ്സിന് ഒരു  കുലുക്കവുമില്ലാതെ,ഒരു ചുക്കും സംഭവിക്കാതെ നില നിന്നു എന്നത് ഞങ്ങൾക്കിടയിലുള്ള ബന്ധത്തിന്‍റെ ആഴത്തെ സൂചിപ്പിക്കുന്നു.മനുഷ്യർ തീർക്കുന്ന മതത്തിന്‍റെ മതി ൽക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്‍റെ ഉദാത്തമായ ഉദാഹരണങ്ങൾ ജീവിതത്തിലൂടെ നമുക്ക് മുമ്പിൽ തുറന്നു വെച്ചിരിക്കുന്നു അവർ.
   ഇപ്പോഴും അവർ തന്‍റെ പശുവുമായി റോഡിലൂടെ പോകുമ്പോൾ എന്‍റെ മകനും,മകളും "നാരേട്ടാ" എന്ന് വിളിച്ചു കൈകൊണ്ട് റ്റാറ്റ പറയും. അതിനു മറുപടിയായി അയാളുടെ നിഷ്കളങ്കമായ ചിരിക്ക് വല്ലാത്ത ആകർഷണീയത തോന്നും.
ഈ നന്മകൾ എന്നും കെടാ വിളക്കായി ഉള്ള കാലത്തോളം കേരളത്തിന്‍റെ മതസൗഹാർദ്ദ മനസ്സിനെ മുറിവേൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല.
നാരേട്ടൻ :  നാരായണൻ
ജേനേച്ചി  :      രജനി                   





Tuesday, January 05, 2016

2015 ഒടുക്കം, 2016 തുടക്കം

ആയുസ്സ് പുസ്തകത്തില്‍നിന്നും ഒരു കടലാസ്സു കൂടി ചീന്തപ്പെട്ടിരിക്കുന്നു. മരണത്തിലേക്ക് നാം ഒന്നുകൂടെ അടുത്തു എന്നര്‍ത്ഥം. 2015  ന്‍റെ അവസാനവും, 2016 ന്‍റെ തുടക്കവും എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില ബന്ധങ്ങള്‍ക്കും, കൂട്ടായ്മക്കും തുടക്കം കുറിച്ച ദിവസങ്ങളാണ്.

                                                 ഒന്ന്

    ഓര്‍മ്മകള്‍ ചിതലരിക്കാന്‍ പോകുന്ന നിമിഷങ്ങളില്‍ കാലത്തിന്‍റെ കാല്‍പാടുകൾക്ക്  മായിച്ചുകളയാന്‍ കഴിയാത്ത   ചില ഓര്‍മ്മകള്‍ പൊടിതട്ടി എന്‍റെ മുമ്പിലേക്ക് വെച്ച് തന്നത് കൂടെപഠിച്ച് വിസ്മൃതിയിലേക്ക് ആണ്ടുപോകുമായിരുന്ന ഹനീഫ് കുന്തൂര്‍ എന്ന അന്നത്തെ കൊച്ചു വിദ്യാര്‍ഥിയായിരുന്നു. പഠന കാലഘട്ടത്തില്‍ കൂടെ ഉണ്ടായിരുന്ന ഒരുകൂട്ടം സഹപാടികളുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയപ്പോള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തെ പുഷ്ക്കലമായ ഓര്‍മ്മകളിലേക്കാണ് മനസ്സ് ഓടിപ്പോയത്.
അതില്‍ ശരീഫ് മൂടുബിദ്ര ചോദിക്കുന്നു; ക്രികറ്റ് കളി ഓര്‍മ്മയുണ്ടോ എന്ന്. ശരീഫ്.... എങ്ങിനെ മറക്കാന്‍ കഴിയും ആ വൈകുന്നേരങ്ങളില്‍ ഉള്ള കളിയും. നിന്‍റെ അപാരമായ ബൗളിങ്ങും. വളഞ്ഞു,പുളഞ്ഞു വരുന്ന നിന്‍റെ ബൗളിംഗ് എന്നും എനിക്ക് പേടിയായിരുന്നല്ലോ........

                                                              രണ്ട്

സോഷ്യല്‍ മീഡിയയുടെ കടന്നു കയറ്റം വായനയുടെ യുഗം അവസാനിച്ചു എന്ന് വിധിഎഴുതിയവര്‍ ഉണ്ടായിരുന്നു. പക്ഷെ വായനായുഗം അവിടെനിന്നു തുടങ്ങുകയായിരുന്നു യഥാര്‍ത്ഥത്തില്‍. വിജ്ഞാനത്തിന്‍റെ സ്രോതസ്സ് വായനയാണ്. വായിച്ചാല്‍ വളരുക മാത്രമല്ല വിളയുകയും ചെയ്യും. വായന പതിയെ എഴുത്തിലേക്ക്‌ വഴിമാറും. എഴുത്തുകാര്‍ക്ക് അവരുടെ ആശയങ്ങള്‍ കോറിയിടാനുള്ള നല്ല അവസരങ്ങളാണ് ബ്ലോഗ് ഒരുക്കിത്തരുന്നത്.
സുധിയാണ് ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മയായ വാട്സാപ്പ് ഗ്രൂപ്പില്‍ എന്നെ ചേര്‍ക്കുന്നത്.പുതിയ ഒരു സൌഹൃദക്കൂട്ടായിമയില്‍ ഡിസംബറിന്‍റെ തണുപ്പില്‍ ഞാന്‍ അലിഞ്ഞു ചേരുകയായിരുന്നു. അവിടെ, ഒരു പ്രവാഹമായി വിധിയോട് പൊരുതി ജയിച്ച , തളരാത്ത മനുസ്സുമായി കാലത്തിനൊപ്പം പ്രവഹിക്കുന്ന തിരുവനന്തപുരത്തുകാരിയായ പ്രീതയുണ്ട്. ഷാഹിദും, വീകെയും, വിനീതും മറ്റു പലരും ഉണ്ട്. ഈ കൂട്ടായ്മ എന്നെന്നും നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ........

                                                     01-01-2016 വെള്ളിയാഴ്ച്ച

     വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്ക് പള്ളിയില്‍ എത്തുമ്പോള്‍ പള്ളി നിറഞ്ഞു കവിഞ്ഞിരുന്നു. ഉള്ള സ്ഥലത്ത് ഒതുങ്ങിക്കൂടി ഇരുന്നപ്പോള്‍ ആണ് അറിയുന്നത് പ്രവേശന കവാടത്തിനു നേരയാണ് ഇരുന്നതെന്ന്. ഓരോ പാകിസ്ഥാനിയും എന്നെയും കടന്നു വെച്ചാണ്‌ പോകുന്നത്. അവരോരുത്തരും കടന്നു പോകുമ്പോള്‍ "ഇയാള്‍ക്ക് വേറെ എവിടെയും സ്ഥലം കിട്ടിയിട്ടില്ലേ" എന്ന അവരുടെ ചോദ്യം മുഖഭാവത്തില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. ദയവായി എന്നോട് ക്ഷമിക്കണം. എനിക്ക് നിങ്ങളെപ്പോലെ മറ്റുള്ളവുടെ ചുമലും കടന്നു പോകാന്‍ എനിക്ക്  കഴിയാത്തത് കൊണ്ടാണ്.എന്ന്  അവരോട്  പറയാതെ  ഞാൻ  പറഞ്ഞു .
    ഖത്തീബ്  ഖുതുബ (വെള്ളിയാഴ്ച്ച പ്രസംഗം) തുടങ്ങി. വായനയുടെ  പ്രസക്തിയാണ്  വിഷയം . "വായന ചിന്താച്ചക്രവാളത്തെ വികസിപ്പിക്കും. ഉൾകാഴ്ചയെ പ്രകാശിപ്പിക്കും. അത്കൊണ്ട് നിങ്ങളുടെ മക്കളെ വായിക്കാൻ പ്രേരിപ്പിക്കുക.ഇസ്ലാം വായനക്ക് വളരെ പ്രാധാന്യം കൊടുത്ത മതമാണ്‌. വിശുദ്ധ ഖുർആൻ ഇറങ്ങിയത് തന്നെ 'നീ വായിക്കണം' എന്ന കൽപനയോട് കൂടിയാണ്". തുടങ്ങിയ വായനയുടെ വിവിധ വശങ്ങളിലേക്ക് പ്രസംഗം നീങ്ങി. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് അറിയുന്നത് 2016 വയനാവർഷമായി യു, എ, ഇ ആചരിക്കാൻ തീരുമാനിച്ച വിവരം. അതെ യു എ ഇയും,ഷാർജയും വായനക്ക് വളരെ പ്രാധാന്യം കൊടുക്കുന്നു.അത്കൊണ്ടാണല്ലോ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ പുസ്തകോൽസവം എല്ലാവർഷവും ഷാർജയിൽ നടക്കുന്നത്.

  വൈകുന്നേരം റോളയിൽ കൈരളി ബുക്സിന്റെ  ബ്രാഞ്ച് ഉൽഘാടനം ഉണ്ട്. യു എ ഇയിലെ പ്രമുഖ കവി ശിഹാബ് ഘാനം ആണ് ഉൽഘാടകൻ.കൂടെ ദീപാനിഷാന്തും ഉണ്ട്. ഒന്ന് പോയിവരാം എന്ന് കരുതി മെല്ലെ നടന്നു.അവിടെ എത്തി, ഷാർജാപുസ്തകോൽസവത്തിൽ വാങ്ങാൻ കഴിയാത്ത ദീപാനിശാന്തിന്റെ "കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിർ" എന്ന ബുക്ക് രചയിതാവിന്റെ കയ്യോപ്പോടുകൂടെ വാങ്ങി മെല്ലെ തിരിച്ചു നടന്നു.
 വായനയുടെയും, എഴുത്തിന്റെയും പുഷ്ക്കലമായ വസന്തങ്ങൾ വിരിയിക്കാൻ ഈ വർഷം കഴിയട്ടെ എന്നെ പ്രാർത്ഥനയോടെ ..........