Sunday, August 20, 2023

പൗരസഭ

"ബഹുസ്വരതയാണ് ഉറപ്പ്" എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ്റെ (ICF) കീഴിൽ നടത്തപ്പെടുന്ന പൗരസഭ ഇന്ന് നടന്നു.
നമുടെ ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഈ പ്രമേയത്തിന് നല്ല പ്രസക്തി ഉണ്ട്.ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാന ശിലയാണ് ബഹുസ്വരത. വൈവിധ്യങ്ങളുടെ മണ്ണാണ് നമ്മുടെ ഇന്ത്യ.എത്ര എത്ര സംസ്കാരം, എത്ര എത്ര ഭാഷകൾ, എത്ര എത്ര ജാതികളും,ഉപജാതികളും. ഈ വൈവിധ്യങ്ങളെ ഒക്കെ സമ്മതിക്കലും, അംഗീകരിക്കലുമാണ് ബഹുസ്വരത കൊണ്ടുള്ള ഉദ്ദേശം.
 സ്വാതന്ത്ര്യ ത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മൾ, മതം ഉള്ളവനും ഇല്ലാത്തവനും എല്ലാവരും തോളോട് തോൾ ചേർന്ന് നിന്നപ്പോൾ ആണ് ബ്രിട്ടീഷ് ആധിപത്യത്തിന് അന്ത്യം കുറിക്കാൻ നമുക്ക് കഴിഞ്ഞത് എന്നും വർത്തമാന കാല ഇന്ത്യയിൽ ഭരണ ഘടന ഉറപ്പു നൽകുന്ന ബഹുസ്വരതക്കു കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ ആണ് ഭരണകൂടത്തിൽ നിന്നും സംഭവിക്കുന്നത് എന്നും, ഒരു രണ്ടാം സ്വാതന്തൃ സമരത്തിന് സമയം ആയെന്നും മണിപ്പൂരും, ഹരിയാനയും ഉദ്ധരിച്ചു കൊണ്ട് ഇടപെട്ടു സംസാരിച്ച വിവിധ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

                                                 ചിത്രങ്ങളിലൂടെ.......

                                             പ്രാർത്ഥന: സ്വാലിഹ് നിസാമി 

                                                     സ്വാഗതം : കബീർ അകലാട് 

                                          വിഷയ അവതരണം : ജലീൽ നിസാമി 

                                                 അധ്യക്ഷൻ : മൂസ അശ്‌റഫി 


                                        ഉദ്ഘാടനം : അബ്ദുൽ നാസർ വാണിയമ്പലം 


                                        സംസാരം : അഡ്വ: സന്തോഷ് കെ നായർ 
                                                    (സാമൂഹ്യ പ്രവർത്തകൻ)

                                                                  സംസാരം : 
                                             അബ്ദുൽ വാഹിദ് നാട്ടിക (മാസ്സ് )

                                                                     സംസാരം : 
                                                ത്വാഹിർ ഫൈസാനി (RSC)

സംസാരം : 
നൗഷാദ് സഖാഫി (ICF)
മോഡറേറ്റർ : ഉനൈസ് സഖാഫി


                                           നന്ദി : ഷംസീർ    



                                         പ്രൗഢമായ സദസ്സ് 
 






Friday, August 28, 2020

പോലീസ് സ്റ്റേഷനിലെ ഒരു രാത്രി

   വർഷം കൃത്യമായി ഓർക്കുന്നില്ല, നടന്നിട്ട് എത്ര വർഷമായെന്നും ഓർമ്മയില്ല, എന്നാലും ഏകദേശം പതിമൂന്നു വർഷമായിക്കാണും.

   ഉള്ളാളത്ത് പഠിക്കുന്ന സമയത്താണ് ബൈക്കിനോട് ആവേശം തോന്നുന്നത്.  അവിടെയുള്ള പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾ വരെ ബൈക്കെടുത്തു ചുറ്റുന്നത് കണ്ടപ്പോഴാണ് സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത എനിക്ക് ബൈക്ക് പഠിക്കാൻ ആഗ്രഹം തോന്നിയത്.അത് അവിടെയുള്ള കൂട്ടുകാരുമായി പങ്കുവച്ചപ്പോൾ അവർ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. അങ്ങിനെ സിറാജിന്റെയും, സുഹൈലിന്റെയും പരിശ്രമത്തിൽ ഞാനും, കൂട്ടുകാരൻ മുഹമ്മദും ബൈക്ക് പഠിച്ചെടുത്തു.ഉസ്താദ് നാട്ടിൽപോകുന്ന വ്യാഴായ്ച്ച ദിവസങ്ങളിലായിരുന്നു ബൈക് അഭ്യാസം.(നാട്ടുകാർക്കും അതൊരു വിഷയമായിരുന്നില്ല, കാരണം അതൊക്കെ എല്ലാവരും പഠിക്കേണ്ടതാണ് എന്ന ചിന്താഗതിക്കാരായിരുന്നു അവർ. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ കുഴപ്പം തീരില്ലായിരുന്നു).

 റമളാൻ പ്രമാണിച്ചു ദര്സിനു ലീവ് കിട്ടി. ഇനി ഒന്നു നാട്ടുകാരുടെ മുമ്പിലൂടെ ബൈക്കെടുത്തു ഞെളിയണം.(അന്ന് അധികമാർക്കും നമ്മുടെ നാട്ടിൽ ഈ ശകടം ഓടിക്കാൻ അറിയില്ലായിരുന്നു.). അതായിരുന്നു ആദ്യ തീരുമാനം. ഒരു ദിവസം മുഴുവനും ഇതെടുത്തു കറങ്ങി ഞാനും, കൂട്ടുകാരൻ മുഹമ്മദും. ഇതുകണ്ട മുഹമ്മദിന്റെ നാട്ടിലെ ചില ചെറുപ്പക്കാർ ഒരുദിവസം ഞങ്ങളെയും പഠിപ്പിക്കണമെന്ന് പറഞ്ഞു വന്നു.

   അങ്ങിനെ ഒരു ദിവസം നിശ്ചയിക്കുകയും ആദിവസം നാട്ടിൽനിന്നും 15 കിലോമീറ്റർ അപ്പുറമുള്ള പഴയങ്ങാടിയിൽ  നിന്നും വണ്ടി വാടകക്ക് എടുക്കുകയും ചെയ്തു.രാത്രി പത്തുമണി മുതൽ അങ്ങോട്ട് 5 ചെറുപ്പക്കാരെ പഠിപ്പിക്കാൻ തുടങ്ങി. കൂടെ മറ്റൊരു സുഹൃത്ത് ലത്തീഫും ഉണ്ട്. ആദ്യം ലത്തീഫ് ഒരാളെയും കൊണ്ടുപോകും, ശേഷം മുഹമ്മദ് മറ്റൊരാളെ കൊണ്ടുപോകും ഇങ്ങനെയായിരുന്നു പഠിപ്പിക്കലിന്റെ രീതി. ചില ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഞാൻ പഠിപ്പിക്കാൻ നിന്നില്ല. സമയം ഏകദേശം 12:30 ആയിക്കാണും ഒരു ജീപ്പ് വരുന്നത് ദൂരെനിന്നു ഞങ്ങൾ കാണുന്നുണ്ട്.ആരോപറയുകയും ചെയ്തു ചിലപ്പോൾ അത് പോലീസായിരിക്കുമെന്ന്. പക്ഷെ ഞങ്ങൾ അത്ര ഗൗനിച്ചില്ല. മുമ്പിൽ വന്നു നിർത്തിയപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടി, അതൊരു പോലീസ് ജീപ്പായിരുന്നു. രാത്രി പെട്രോളിങ്നടത്തുന്ന പോലീസ്. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു.അടുത്ത നിമിഷം എല്ലാവരും ഇരുട്ടിലേക്ക് ഓടി മറഞ്ഞു. മറ്റുള്ളവർക്കൊക്കെ സുപരിചിതമാണ് ആ സ്ഥലം, എനിക്കാണെങ്കിൽ കൂടുതൽ പരിചയമില്ല താനും.

    കൂടെ ഉണ്ടായിരുന്ന രണ്ടുപേർ വയലിലൂടെ ദൂരേക്ക് ഓടിപ്പോയി. മുഹമ്മദ് എവിടെയോ ഒളിച്ചു, ഞാൻ നേരെ പോയത് മുഹമ്മദിന്റെ വീട്ടിന്റെ പിറകു വശത്തേക്ക് ആയിരുന്നു. ഒരു മൂലയിൽ നിന്നു, എന്തുചെയ്യുമെന്നറിയാതെ. ശരീരമാസകലം വിറയൽ അനുഭവപ്പെടുന്നു, പിടിച്ചാൽ എന്താകും അവസ്ഥ. ചിന്തിച്ചു നിൽക്കുമ്പോഴാണ് വീടിന്റെ രണ്ടു ഭാഗത്തുനിന്നും ടോർച്ചിന്റെ വെളിച്ചം നേരെ മുഖത്തേക്ക്.ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു, ഞാൻ പിടിക്കപ്പെട്ടു.പിന്നെ വെളിച്ചത്തു കൊണ്ടുവന്നു ഒരു ചോദ്യം ചെയ്യലായിരുന്നു,
 "എന്താണ് ഇവിടെ പണി "
"ബൈക്ക് പഠിപ്പിക്കുകയായിരുന്നു സർ"
"സത്യം പറ ഒളിഞ്ഞു നോക്കാൻ വന്നതല്ലേ"
"അല്ല സർ" ഓടിപ്പോകാതിരിക്കാൻ കാലിൽ ചവിട്ടിയും, കോളറിൽ പിടിച്ചുമായിരുന്നു ചോദ്യം ചെയ്യൽ. നിരപരാധിത്വം തെളിഞ്ഞാൽ വിടുമെന്ന് വിചാരിച്ചു നിൽക്കുമ്പോഴാണ് പോലീസുകാരന്റെ അടുത്ത കൽപന "ജീപ്പിൽ കയറൂ നമുക്ക് സ്റ്റേഷനിലോട്ടു പോകാം". ജീപ്പിൽ കയറി നേരെ  10 കിലോമീറ്റർ അപ്പുറമുള്ള പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക്. വണ്ടിയിൽനിന്നും ഒന്നൊന്നര ചോദ്യം ചെയ്യൽ തുടർന്നു."എവിടെന്നായിരുന്നു വണ്ടി വാടകക്ക് എടുത്തത്, ആരുടെ വണ്ടിയാണ്, ആരൊക്കെയാണ് കൂടെ ഉണ്ടായിരുന്നത്" എല്ലാത്തിനും വ്യക്തമായ ഉത്തരം നൽകി.ഇടക്കെപ്പോഴോ ഞാൻ പോലീസുകാരന്റെ പേര് ചോദിച്ചു. സുഗുണൻ അതായിരുന്നു പേര്. പേര് സുഗുണൻ എന്നാണെങ്കിലും അയാളുടെ വായയിൽ നിന്നും മദ്യത്തിന്റെ ഗന്ധം വരുന്നുണ്ടായിരുന്നു. സംസാരത്തിനിടയിൽ സ്റ്റേഷൻ എത്തി. എന്നെ അവിടെയുള്ള പൊലീസുകാരെ ഏൽപിച്ചു അവർ പോയി.(വന്നത് തളിപ്പറമ്പ സ്റ്റേഷനിലെ പോലീസുകാർ ആയിരിന്നു, ഞങ്ങൾക്ക്  തളിപ്പറമ്പാണ് അടുത്ത് എങ്കിലും ഞങ്ങളുടെ നാട് പഴയങ്ങാടി സ്റ്റേഷൻ പരിധിയിൽ ആയിരിന്നു.അത്കൊണ്ടാണ് പഴങ്ങാടിയിലേക്കു കൊണ്ടുപോയത്.).

 അവിടെയുള്ള രാജു എന്ന പൊലീസുകാരനായി നല്ല സൗഹൃദത്തിലായി. ആരെങ്കിലും വീട്ടിൽനിന്നു വന്നാൽ നാളെ രാവിലെ പോകാം എന്ന് പറഞ്ഞു അദ്ദേഹം വീട്ടിലേക്ക് ഫോൺ ചെയ്തു സംഭവം പറയുകയും ചെയ്തു.  അദ്ദേഹം കിടക്കാൻ ഒരു പായയും ചെറിയ തലയിണയും തന്നു. അങ്ങിനെ ജീവിതത്തിൽ ആദ്യമായി ഒരു പോലീസ് സ്റ്റേഷനിൽ രാത്രി കഴിച്ചുകൂട്ടി. ശക്തമായ കൊതുകിന്റെ സാനിധ്യവും, നൈറ്റ് ഡ്യൂട്ടിക്കാരായ പോലീസുകാരുടെ കലപിലയും കാരണം ശരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
 രാവിലെ എഴുന്നേറ്റു ബാത്‌റൂമിൽ പോയതിനുശേഷം അഞ്ചു രൂപ തന്നിട്ട് ഹോട്ടലിൽ പോയി ചായകുടിക്കാൻ പറഞ്ഞു ഇന്നലത്തെ രാത്രി പരിചയപ്പെട്ട പോലീസുകാരൻ. അവിടെന്ന് എനിക്ക് മുങ്ങാമായിരുന്നു,പക്ഷെ അയാൾ എന്നിലർപ്പിച്ച വിശ്വാസം കളഞ്ഞുകുളിക്കാൻ ഉദ്ദേശിച്ചില്ല.(ചിലപ്പോൾ ചായകുടിക്കാൻ പുറത്തുള്ള ഹോട്ടലിലേക്ക് അയച്ചത് ഇവൻ മുങ്ങുന്നെങ്കിൽ മുങ്ങിക്കോട്ടെ എന്നുവിചാരിച്ചിട്ടുമായിരിക്കാം). ചായകുടിച്ചു വന്നതിനുശേഷം ഞാൻ ചോദിച്ചു,
"സർ ഞാൻ പോയിക്കോട്ടെ"
"വീട്ടിൽനിന്നു ആരെങ്കിലും വരും, അപ്പോൾ പോയാൽ മതി "
ഓരോ ബസ്സ് വരുമ്പോഴും പ്രതീക്ഷയോടെ നോക്കി, ആരെങ്കിലും ഉണ്ടോ. ആരെയും കാണാത്തതു കൊണ്ട് വീണ്ടും പോകാൻ  ചോദിച്ചു,
"സർക്കിൾ ഇൻസ്പെക്ടറോട് ചോദിക്കൂ"
അപ്പോഴേക്കും സ്റ്റേഷൻ മുഴുവനും പൊലീസുകാരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞരിന്നു.മെല്ലെ സർക്കിൾ ഇൻസ്‌പെക്ടറുടെ റൂമിന്റെ അടുത്തേക്ക് പോയി, അദ്ദേഹം മറ്റു പോലീസുകാർക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയാണ്.
"ആരാണ്? എന്തുവേണം"
"സർ ഞാൻ പൊയ്ക്കോട്ടെ"
"ഒന്ന് പോടോ അവിടെന്ന്" അദ്ദേഹം കയർത്തു.
ചാൻസ് മുതലെടുത്തു നേരെ തിരിഞ്ഞു നടന്നു സ്റ്റേഷനിൽ നിന്നും.

Sunday, February 10, 2019

മാലാഖമാർ

  "ആശുപത്രി വരാന്തയിലൂടെ നീ ഒന്ന് നടന്ന് നോക്കണം. അപ്പോൾ അറിയാം നിന്റെ വിഷമം ഒന്നുമല്ലെന്ന്." ആരാണ് ഇത് പറഞ്ഞതെന്നറിയില്ല, എങ്കിലും സത്യമാണ്.  പതിനഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ കണ്ട ചില മുഖങ്ങളെ ഓർത്തെടുക്കട്ടെ.

   മുസ്തഫ : അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബാംഗം. നാൽപത്തഞ്ചിനോടടുത്തു പ്രായം കാണും. നാട്ടിനടുത്തുള്ള ദേശീയ പാതയോരത്ത് ഒരു സിമന്റ് കട നടത്തുന്നു. പെട്ടന്നാണ് ഒരു പനിയുടെ രൂപത്തിൽ അയാളുടെ നിർഭാഗ്യം തുടങ്ങിയത്.അതോടൊപ്പം അയാളുടെ കാഴ്ച്ച ശക്തിയും പരിപൂർണ്ണമായി നഷ്ടപ്പെട്ടു. ഒരുപാടു ചികിൽസിച്ചു, പരിയാരം മെഡിക്കൽ കോളേജിൽ അടക്കം. പക്ഷെ യാതൊരു ഫലവും ഉണ്ടായില്ല. അതിനിടയിൽ  എപ്പോഴോ ഭാര്യയും അയാളെ വിട്ടേച്ചു പോയി.

    കുടുംബത്തിന് ഭാരമാകും എന്ന് കണ്ടപ്പോഴാണ് പഴയൊരു കടപ്പാടിന്റെ പേരിൽ ജേഷ്ടൻ പറശ്ശിനിക്കടവ് എം വി ആർ ആയുർവ്വേദ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്.ചികിത്സക്ക് വേണ്ടിയായിരുന്നില്ല അയാളുടെ ആ ആശുപത്രി വാസം. നാളുകൾ കഴിഞ്ഞു പോകാൻവേണ്ടി. പച്ചയായ മനുഷ്യനെ കൊന്നുതള്ളാൻ കഴിയില്ലല്ലോ എന്ന "സന്മനസ്സ്" കൊണ്ടാവുംഇവിടെയെങ്കിലും കൊണ്ടിട്ടത്. പരിചരിക്കാൻ ഒരു സ്ത്രീയേയും നിറുത്തിയിട്ടുണ്ട് പതിനായിരം രൂപ ശമ്പളവും കൊടുത്ത്. മുസ്‌തുക്കക്ക് ഇടയ്ക്കിടെ ബിരിയാണി വേണം. അത് ഞാൻ കാന്റീനിൽ പോയി വാങ്ങിക്കൊടുക്കും. ചായകുടിക്കുന്നതിനിടെ ആ സ്ത്രീ ഞങ്ങളോട് പറഞ്ഞു. ആ സ്ത്രീക്കുമുണ്ട് കുടുംബം. പ്ലസ്‌ടുവിനു മകനും ഭർത്താവുമടങ്ങുന്ന കുടുംബം. ഇപ്പോൾ അദ്ദേഹം എവിടെ, എനിക്കറിയില്ല, സുഖം പ്രാപിച്ചു വീട്ടിൽ സുഘമായി കഴിയുന്നു എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

    രോഗം ഒരുതരം ഒറ്റപ്പെടലാണ്. കുടുംബത്തിൽനിന്ന്, നാട്ടുകാരിൽ നിന്ന്, കൂട്ടുകാരിൽ നിന്ന് അങ്ങിനെ തുടങ്ങിയ എല്ലാവരിൽനിന്നും. ആശുപത്രികിടക്കയിൽ നിന്നും മേൽപ്പോട്ട് നോക്കി നക്ഷത്രങ്ങൾ എണ്ണുന്നവർ എത്രയെങ്കിലും ഉണ്ട് നമ്മുടെ ഇടയിൽ. ജീവിതത്തിന്റെയും, മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ കടന്നുപോകുന്നവർ.എത്ര പണമുണ്ടായിട്ടും കാര്യമില്ല. ഒരു രോഗം വന്നാൽ മനുഷ്യന്റെ നിസ്സഹായാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അപ്പോൾ പണമല്ല ആവശ്യം.നിങ്ങളുടെ സഹതാപ വാക്കുകളും അവർക്കാവശ്യമില്ല. കരുണയോടെയുള്ള ഒരു തലോടലാണ്. ആർദ്രതയോടെയുള്ള ഒരു നോട്ടമാണ്.ഞാൻ നിന്റെ കൂടെ ഉണ്ട് (I AM WITH YOU) എന്ന ഒരുവാക്കാണ്.  അതിനു നമുക്ക് സാധിക്കുമോ?. ഒരു ചോദ്യചിഹ്നമാണ്.അവരുടെ നിശബ്ദമായ തേങ്ങലുകൾ കേൾക്കാൻ കഴിയുമോ..... സാന്ത്വനത്തിന്റെ കരസ്പർശം നല്കാൻ കഴിയുമോ......

മനുഷ്യാ, താണ്ടാൻ ഒരുപാടു ദൂരമുണ്ടിനിയും. താണ്ടിയ ദൂരമൊന്നും ഒന്നുമല്ലെന്ന് മനസ്സിലാക്കിത്തരുന്ന അനുഭവങ്ങൾ നിന്റെ കൺമുന്നിൽ ഉണ്ട്.സമ്പത്തിന്റെ സുഖലോലുപതയിൽ അഭിരമിക്കുമ്പോഴും,കോൺക്രീറ്റ് കെട്ടിടങ്ങളുടെ നടുവിൽ ജീവിതം തള്ളിനീക്കുമ്പോഴും മനുഷ്യന്റെ നിസ്സഹായ അവസ്ഥയെ കാണാതിരിക്കാൻ എങ്ങിനെ കഴിയുന്നു നമുക്ക്.

  15 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ പരിചയപ്പെട്ട മറക്കാൻ പറ്റാത്ത കുറച്ചു മുഖങ്ങൾ ഉണ്ട്. പുളിമ്പറമ്പ് കാരിയായ ലക്ഷ്മി, ഇരിട്ടികാരിയായ സരോജിനി അടുത്തടുത്ത റൂമുകളിൽ താമസിച്ചവരാണ്.
മുട്ട് വേദനയായിരുന്നു അവരുടെ പ്രശ്നം. ലക്ഷ്മി ഇടക്കിടെ ഭാര്യയെ വിളിച്ചു സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. മുബീന, ദീപക്, നിമിഷ,ഗായത്രി, മാനസി, നയന തുടങ്ങിയ മകനെ ചികിൽസിച്ച ഒരുപറ്റം മാലാഖമാരുമുണ്ട് മറക്കാൻപറ്റാത്തവരുടെ കൂട്ടത്തിൽ.








Saturday, February 02, 2019

സ്നേഹ സംഗമം

  "സൌഹൃദങ്ങളുടെ നൊസ്റ്റാൾജിയ" എന്ന തലക്കെട്ടിൽ

രണ്ടുമാസം നീണ്ടു നിന്ന സ്നേഹ കാമ്പയിന് സമാപനം കുറിച്ച്കൊണ്ട് RSC ഷാർജ സോൺ സംഘടിപ്പിച്ച "സ്നേഹ സംഗമം" കറാച്ചി ദർബാർ ഹാളിൽ നടന്നു.   മാനവിക രാഷ്ട്രീയം, ഓത്തുപള്ളി, സെക്യുലർ ടോക്ക്, വായനശാല, അന്നു ഞങ്ങൾ, ഗൃഹാതുര പ്രദർശനം എന്നീ സെഷനുകളിൽ ആയി നടന്ന പരിപാടി വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി പത്തുമണി വരെ നീണ്ടുനിന്നു.

ഉൽഘാടനം MCA നാസർ   മീഡിയവൺ
സ്വാഗതം: സുബൈർ പതിമംഗലം
പ്രൌഡമായ സദസ്സ് 
പ്രതിജ്ഞ  
സ്നേഹച്ചങ്ങല

കവിത ആലാപനം: മുസദ്ധിക് 

വോയിസ് ഓഫ് ചെയർമാൻ: ബദറുദ്ധീൻ സഖാഫി  
ആശംസ: അബ്ദുൽ ഖാദർ സഖാഫി 

                                               ഗൃഹാതുര പ്രദർശനം









                                                         വായനശാല

ആമുഖം: സൈനുൽ ആബിദ് 
വായനയുടെ നൊസ്റ്റാൾജിയ: ഇർഫാദ് മായിപ്പാടി 
വായനയുടെ രസം: മുരളി മാസ്റ്റർ 



                                                 സെക്യുലർ ടോക്ക്

ആമുഖം: അബ്ദുൽ മജീദ്‌  
ഇസ്ലാം: ഹുസൈൻ തങ്ങൾ വാടാനപ്പള്ളി
ഹിന്ദു മതം: ശ്രീ തൃനാഥ്


                                                                  ത്തുപള്ളി


ആമുഖം ഉനൈസ് സഖാഫി 
സമസ്ത: അബ്ദുൽ ഹയ്യ്‌ അഹ്സനി 
ദർസ്: മമ്മൂട്ടി കട്ടയാട്
 മദ്രസ: സകരിയ ഇർഫാനി 


                                                      മാനവിക രാഷ്ട്രീയം


ആമുഖം: ജാഫർ പേരാമ്പ്ര 
മോഹൻ NMCC പ്രധിനിധി 
റിയാസ് തിരുവനന്തപുരം IMCC പ്രധിനിധി
          
ചന്ദ്ര പ്രകാശൻ UDF പ്രധിനിധി

നരിക്കോട് കൂട്ടായ്മ


"എത്ര കാലമായി നിന്നെയൊക്കെ കണ്ടിട്ട്, ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ."

   ചെറിയ പെരുന്നാൾ ദിവസം അബൂദാബിയിലെ മുറൂർ പാർക്കിൽ ഒരുമിച്ചുകൂടിയ നാട്ടുകാരുടെ സംഗമത്തിൽ പലരും പലരോടും പറഞ്ഞ വാക്കുകളാണ് മേൽ ഉദ്ധരിച്ചത്. ഒരു കൂട്ടായ്മയുടെ പ്രസക്തി വിളിച്ചോതുന്ന വാക്കുകൾ.
പ്രവാസം ഞങ്ങൾക്കിടയിൽ മതിൽക്കെട്ടുകൾ തീർത്തപ്പോൾ പലർക്കും നഷ്ടമായത് സ്വന്തം അയൽവാസികളെയോ, കുടുംബക്കാരെയോ ആണ്. നാട്ടിൽ വരുന്ന ചെറിയ ഇടവേളകളിൽ "എപ്പോൾ വന്നു, എപ്പോൾ പോകുന്നു" എന്ന സ്ഥിരം ചോദ്യങ്ങക്കപ്പുറം ഒരു ബന്ധവുമില്ലാത്തവർ. അല്ലെങ്കിലും അതിനൊക്കെ എവ്ട്ന്നാ സമയം അല്ലെ... ബിസിയാണല്ലോ ബിസി........

  അഞ്ചാം ക്ലാസ്സ് മുതൽ പ്രവാസിയാണ് ഞാൻ. നരിക്കോട് മാപ്പിള എൽ പി സ്‌കൂളിൽ നിന്നും അഞ്ചാം തരത്തിലേക്ക് പാസ്സായപ്പോൾ തുടങ്ങിയ കുടിയേറ്റം. പിന്നെ നീണ്ട ഒരു പ്രവാസമായിരുന്നു പതിനാറു വർഷം. കടപ്പാടുകളും, ബാധ്യതകളും തലയിലേക്ക് വന്നപ്പോൾ ഞാനും ശരിയായ പ്രവാസിയായി. അതിനിടയിൽ നഷ്ട്ടപെട്ടത് നാടിനോടുള്ള അടുപ്പവും, സൗഹൃദവുമായിരുന്നു. ഇങ്ങിനെ എത്രയോപേർ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി എല്ലാം ഉപേക്ഷിച്ചു പെഡ്രോ ഡോളറിന്റെ നാട്ടിലേക്കു കുടിയേറിയവർ.
   
     ഇന്നലെ എല്ലാവരും ഒരുനിമിഷം ചെറിയ കുട്ടികളായി മാറി. ഫുട്‌ബോൾ കളിച്ചും, കമ്പവലി നടത്തിയും നാട്ടോർമ്മകൾ പങ്കുവെച്ചും........ പണ്ട് കുതിലിൽ നിന്നും, കണ്ടത്തിൽനിന്നും കളിച്ച അതേകളി.......





 പ്രവാസ ലോകത്തു ജീവിക്കുന്ന കുട്ടികൾക്ക് ഈ കളിയൊക്കെ അന്യമാണ്. അവർ പ്രവാസത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്നു. മഴ കൊള്ളാതെ, വെയിലേൽക്കാതെ,ചളിയിൽ കാലുകുത്താതെ ഒരു യന്ത്രം കണക്കെ,ജീവിതം ടാബ്‌ലെറ്റിന്റെയും,കമ്പ്യുട്ടറിന്റേയും മാസ്മരിക വലയത്തിൽ. കാണുന്നത് കോൺക്രീറ്റു കാടുകളും, കേൾക്കുന്നത് മുറിയൻ ഇംഗ്ളീഷും മാത്രം.കുട്ടികൾക്ക് മിഠായി പെറുക്കലും, ബലൂൺ പൊട്ടിക്കലും നടന്നു.


  ഈ കൂട്ടായ്മ ഒരു പ്രതീക്ഷയാണ്, ഒരുഭാഗത്തു പ്രതീക്ഷയുടെ കിരണങ്ങൾ അസ്തമിക്കുമ്പോൾ മറുഭാഗത്തു ഉദിച്ചുയരുന്ന പ്രതീക്ഷയുടെ\കിരണങ്ങൾ. വെറുമൊരു കൂട്ടായ്മയിൽ ഒതുക്കരുത് നിങ്ങളുടെ പ്രവർത്തനം. ഇതു വളരണം ആകാശത്തോളം. കാരുണ്യ പ്രവർത്തനത്തിന്റെ വാതായനങ്ങൾ തുറന്നു വെക്കുക. ചുറ്റിലും കണ്ണോടിച്ചു നോക്കുക, ജീവിതത്തോട് മല്ലിടിക്കുന്ന രോഗികൾ ഒരുപാടുണ്ട്. വിവിധ കഷ്ട്ടപ്പാടുകൾ അനുഭവിക്കുന്ന നാട്ടുകാരെ കാണാൻ കഴിയും. അവർക്കൊരു കൈത്താങ്ങാവാൻ കഴിഞ്ഞാൽ ജീവിതം സാർത്ഥമായി. 
 അവിടെ രാഷ്ട്രീയത്തിന്റെ മതിൽക്കെട്ടുകൾ തടസ്സമാവരുത്‌. മതത്തിന്റെയും, സംഘടനയുടെയും അതിർവരമ്പുകൾ ഉണ്ടാവരുത്. എന്നാൽ നിങ്ങളെ രണ്ടു കയ്യും നീട്ടിസ്വീകരിക്കാൻ ആളുകളുണ്ടാവും തീർച്ച..അല്ലെങ്കിൽ..........................

അതിനു കഴിയട്ടെ എന്ന പ്രാർത്ഥനനയോടെ.


ഷാർജ മാർകറ്റ്‌

     ഇന്നലെ ലീവായിരുന്നു. ആഴ്ച്ചയിൽ ഒരിക്കൽ കിട്ടുന്ന വെള്ളിയാഴ്ച്ച ലീവ്.പ്രത്യേകിച്ച് പരിപാടിയൊന്നും ഉണ്ടായിട്ടില്ല. സുപ്രധാനമായ ഒരു മീറ്റിംഗ് ഉച്ചക്ക് ശേഷം ഉണ്ടായിരുന്നു എങ്കിലും പോകാൻ മനസ്സ് അനുവദിച്ചില്ല.സാധാരണ പോലെ ഭക്ഷണമുണ്ടാക്കൽ പ്രക്രിയ ഒമ്പത് മണിക്ക് തുടങ്ങി ഏകദേശം പന്ത്രണ്ട് മണിവരെ നീണ്ടു.വെള്ളിയാഴ്ച്ച  അല്ലെ, ബിരിയാണി തന്നെ വെക്കണം. അതിന്റെ ഉത്തരവാദിത്തവും കുറച്ചു മാസങ്ങളായി  എന്റെ തലയിലാണ് താനും.പ്രഭാത നിസ്കാരത്തിനു ശേഷം ഉറങ്ങിയ ഉറക്ക് അൽപം നീണ്ടുപോയപ്പോൾ  ആ താമസം പള്ളിയിൽ പോകുന്നതിലും അനുഭവപ്പെട്ടു. ഇടക്കെപ്പോഴോ അലക്കിയിട്ട ഡ്രസ്സ്‌ ആസ്ഹർ മുകളിൽനിന്നും കൊണ്ട് വന്നപ്പോൾ അത് മടക്കി വെക്കാൻ സമയം കണ്ടെത്തി.(പൊതുവെ അലക്കിയ ഡ്രസ്സ്‌ ആറിയിടനും, ഇട്ടത് മുകളിൽനിന്നു കൊണ്ടുവരാനും മടിയുള്ള ആളാണ്‌ ഞാൻ എന്നത് കൊണ്ട് ആറിയിട്ട ഡ്രസ്സ്‌ പലരുമാണ്‌ കൊണ്ടവരൽ ).
     ഉച്ചക്ക് ശേഷം ഭക്ഷണവും കഴിച്ച് ചില ഇലക്ഷൻ വാർത്തകളും കണ്ട് പതിവുപോലെ ഉചയുറക്കത്തിലേക്കു പോയി. ഇന്ന് നമുക്ക് റോള മാർക്കറ്റിൽ പോകണം.ഒരാഴ്ച്ചത്തേക്കുള്ള മീൻ വാങ്ങണം. അങ്ങിനെയാണ് സന്ധ്യക്ക് ശേഷം ഞങ്ങൾ ഷംസുവിന്റെ കാറിൽ പുറപ്പെട്ടത്‌. ആദ്യമുണ്ടായ സ്ഥലത്തുനിന്നും മാർകറ്റ്‌ ആധുനുക സൗകര്യങ്ങളോട് കൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനു ശേഷം ആദ്യമായിട്ടാണ് അങ്ങോട്ട്‌ പോകുന്നത്. ശീതീകരിച്ച വിശാലമായ കെട്ടിടത്തിൽ മത്സ്യത്തിനും,ഇറച്ചിക്കും വെവ്വേറെ സെക്ഷനുകൾ ഒരുക്കിയിരിക്കുന്നു.പഴയ മാർകറ്റിൽ നിന്നും വിലപേശൽ നടന്നിരുന്നു എങ്കിലും ഇവിടെ എല്ലാസ്റ്റാള് കാരും വില ഏകോപിപ്പിച്ചിരിക്കുന്നു. അത്കൊണ്ട് തന്നെ ബില്ല് എവിടെയും അടക്കുകയും ചെയ്യാം. മാത്രമല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേഴ്സ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മത്സ്യം മുറിച്ചു തരാൻ പ്രത്യേക കൌണ്ടർ തന്നെ പ്രവർത്തിക്കുന്നു. അവിടെ മുറിക്കേണ്ട മത്സ്യം കൊടുത്തു ടോക്കൺ വാങ്ങി സീറ്റിലിരുന്നൽ മതി.നമ്മുടെ ഊഴമെത്തുമ്പോൾ പോയി വാങ്ങാവുന്നതാണ്.നമ്മൾ കട്ട് ചെയ്യാൻ കൊടുത്ത വസ്തുവിന്റെ സ്റ്റാറ്റസ് അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അത് വലിയ രണ്ടു സ്ക്രീനിൽ നമ്മുടെ ടോക്കൺ നമ്പറിനു നേരെ തെളിഞ്ഞു കാണാം. കുറച്ച് മീനും വാങ്ങി പുറത്തിറങ്ങിയപ്പോൾ വീണ്ടും തിരിഞ്ഞു നോക്കി, നമ്മുടെ നിയമസഭ മന്ദിരത്തെക്കാൾ പ്രൌഡിയോടെയും,വിശാലതയോടെയും നിൽക്കുന്ന ഷാർജ മീൻ മാർക്കറ്റിനെ...........